ജോലി സമയവും സ്കൂള്‍ സമയക്രമത്തിലും മാറ്റം വരും. നോമ്പെടുക്കുന്നവര്‍ക്കും നോമ്പ് എടുക്കാത്ത ജീവനക്കാര്‍ക്കും കുറഞ്ഞ ജോലി സമയം ബാധകമാണ്.

ദുബൈ: പുണ്യമാസം റമദാനെ വരവേല്‍ക്കാനൊരുങ്ങി യുഎഇ. ജീവിതശൈലിയില്‍ ഉള്‍പ്പെടെ മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ഹിജ്റി കലണ്ടര്‍ അനുസരിച്ച് മാര്‍ച്ച് 12ന് റമദാന്‍ മാസം ആരംഭിക്കും. 

ജോലി സമയവും സ്കൂള്‍ സമയക്രമത്തിലും മാറ്റം വരും. നോമ്പെടുക്കുന്നവര്‍ക്കും നോമ്പ് എടുക്കാത്ത ജീവനക്കാര്‍ക്കും കുറഞ്ഞ ജോലി സമയം ബാധകമാണ്. പൊതു, സ്വകാര്യ മേഖലകളില്‍ ജീവനക്കാര്‍ക്ക് യുഎഇ സര്‍ക്കാര്‍ കുറഞ്ഞ ജോലി സമയം പ്രഖ്യാപിക്കാറുണ്ട്. ചില ജോലികൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമ്പോൾ, സ്വകാര്യ മേഖലയിലെ മിക്ക ജീവനക്കാരും അവരുടെ പ്രവൃത്തി ദിവസത്തിൽ രണ്ട് മണിക്കൂർ കുറവ് ആസ്വദിക്കുന്നു. പ്രവൃത്തി ദിവസത്തില്‍ രണ്ട് മണിക്കൂര്‍ കുറവാണ് ലഭിക്കുന്നത്. സർക്കാർ ഓഫീസുകൾ പലപ്പോഴും നേരത്തെ അടയ്ക്കും. പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറില്‍ നിന്ന് ആറായി ആണ് കുറയുന്നത്.

Read Also - സന്തോഷ വാര്‍ത്ത; പുതിയ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്! ബാഗേജ് അലവന്‍സും കൂട്ടി, പക്ഷേ ഒരൊറ്റ വ്യവസ്ഥ മാത്രം

സ്കൂളുകളിലെ സമയക്രമത്തിലും മാറ്റമുണ്ട്. സ്കൂളുകളിലെ അധ്യയന ദിവസങ്ങള്‍ സാധാരണായായി ദിവസേന അഞ്ച് മണിക്കൂറാക്കി കുറക്കും. എന്നാല്‍ ഈ വര്‍ഷം റമദാന്‍റെ ആദ്യ മൂന്ന് ആഴ്ചകളില്‍ മിക്ക സ്കൂളുകളും അടച്ചിടും. പണമടച്ചുള്ള പാര്‍ക്കിങ് സൗകര്യത്തിലും ഇളവുണ്ടാകും. ഇവ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...