വിംബിൾഡണ്‍ ചരിത്രം തിരുത്തിയ സെമി ഫൈനൽ മത്സരത്തിനൊടുവിലാണ് ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണ്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്
ലണ്ടന്: വിംബിള്ഡൺ ടെന്നിസിൽ ഇന്ന് നൊവാക് ജോക്കോവിച്ച് - കെവിന് ആന്ഡേഴ്സൺ ഫൈനല്. സെമിയിൽ ലോക ഒന്നാം നമ്പര് താരം റാഫേല് നദാലിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. സ്കോര് 6-4 3-6 7-6 3-6 10-8.
രണ്ട് വര്ഷങ്ങള്ക്ക് ശേഷമാണ് സെര്ബിയക്കാരന് ഒരു ഗ്രാന്ഡ്സ്ലാം ടൂര്ണമെന്റിന്റെ ഫൈനലില് പ്രവേശിക്കുന്നത്. ആദ്യ ദിനം സമയക്കുറവ് കാരണം കളിനിര്ത്തുമ്പോള് ദ്യോക്കോവിച്ച് ഒന്നും മൂന്നും സെറ്റുകള് നേടിയിരുന്നു. രണ്ടാം സെറ്റ് നദാലും നേടി. ഇന്നലെ കളി തുടര്ന്നപ്പോള് നാലാം സെറ്റില് നദാല് തകര്പ്പന് തിരിച്ചുവരവ് നടത്തി. സെറ്റ് 3-6ന് നേടി. ഇതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു.
നിര്ണായക സെറ്റില് ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. മറ്റൊരു ദൈര്ഘ്യമേറിയ മത്സരത്തിന്റെ സൂചനയെല്ലാം കാണിച്ചെങ്കിലും മത്സരം ദ്യോക്കോവിനൊപ്പം നിന്നു. നദാലിന്റെ സെര്വ് ബ്രേക്ക് ചെയ്ത് മത്സരം സ്വന്തമാക്കി. 23 എയ്സുകളാണ് ദ്യോക്കോ തൊടുത്തത്. നദാല് എട്ടും. ഇരുവരും നാല് വീതം നാല് ഇരട്ട പിഴവ് വരുത്തി.
അതേസമയം വിംബിൾഡണ് ചരിത്രം തിരുത്തിയ സെമി ഫൈനൽ മത്സരത്തിനൊടുവിലാണ് ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. അമേരിക്കൻ താരം ജോണ് ഇസ്നറുമായുള്ള ആൻഡേഴ്സന്റെ മത്സരം ആറു മണിക്കൂറും 35 മിനിറ്റും നീണ്ടുനിന്നിരുന്നു. സ്കോർ: 7-6(8-6), 6-7(5-7), 6-7(9-11), 6-4, 26-24.
യുഎസ് ഓപ്പണ് ഫൈനലിസ്റ്റായ ആൻഡേഴ്സണ്, 97 വർഷത്തിനുശേഷം വിംബിൾഡണ് ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം കൂടിയാണ്. വിംബിൾഡണ് സെമിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരവും ടൂർണമെന്റ് ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ മത്സരമെന്ന റെക്കോര്ഡും സ്വന്തമാക്കിയിരുന്നു.
