കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ലങ്ക ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ ശീഖര്‍ ധവാനെയും മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയെയും തുടക്കത്തിലേ നഷ്ടമായി. ധവാനെ മലിംഗ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ കോലിയെ ഫെര്‍ണാണ്ടോ ചമീരയുടെ കൈകകളിലെത്തിച്ചു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കോലി രണ്ടക്കം കാണാതെ പുറത്താവുന്നത്. കഴിഞ്ഞ മത്സരത്തില്‍ കോലി ഒരു റണ്ണെടുത്ത് പുറത്തായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എട്ട് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സുമായി രോഹിത് ശര്‍മയും മൂന്ന് റണ്ണുമായി കെ എല്‍ രാഹുലുമാണ് ക്രീസില്‍.