ഓസ്‌ട്രേലിയക്കെതിരേ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പാക്കിസ്ഥാന് മികച്ച സ്‌കോര്‍. 255/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന് 482 റണ്‍സ് നേടി. മുഹമ്മദ് ഹഫീസിന് പിന്നാലെ ഹാരിസ് സൊഹൈലും സെഞ്ചുറി നേടി. 

ദുബായ്: ഓസ്‌ട്രേലിയക്കെതിരേ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പാക്കിസ്ഥാന് മികച്ച സ്‌കോര്‍. 255/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന് 482 റണ്‍സ് നേടി. മുഹമ്മദ് ഹഫീസിന് പിന്നാലെ ഹാരിസ് സൊഹൈലും സെഞ്ചുറി നേടി. 

രണ്ടാം ദിനം പാക്കിസ്ഥാന് നൈറ്റ് വാച്ച്മാന്‍ മുഹമ്മദ് അബ്ബാസിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. ഹാരിസ് സൊഹൈല്‍ 110 റണ്‍സ് നേടി ലയണിനു വിക്കറ്റ് നല്‍കി മടങ്ങി. ആസാദ് ഷഫീക് 80 റണ്‍സെടുത്തു. ഇരുവരും പാക്കിസ്ഥാനെ 500 കടത്തുമെന്ന് തോന്നിച്ചെങ്കിലും ഓസീസ് ബൗളര്‍മാര്‍ അവസാന സെഷനില്‍ വിക്കറ്റുകള്‍ വീഴ്ത്തി.

ഓസ്‌ട്രേലിയയ്ക്കായി പീറ്റര്‍ സിഡില്‍ മൂന്നും നഥാന്‍ ലയണ്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ജോണ്‍ ഹോളണ്ട്, മാര്‍നസ് ലാബൂഷാനെ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് നേടിയിട്ടുണ്ട്. 17 റണ്‍സുമായി ഉസ്മാന്‍ ഖ്വാജയും 13 റണ്‍സ് നേടി ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍ നില്‍ക്കുന്നത്.