കറാച്ചി: 150 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ മൂളിപ്പായുന്ന പന്തുകളെറിഞ്ഞ്. ലോകത്തെ ഒട്ടുമിക്ക ബാറ്റ്സ്മാന്‍മാരുടെയും ഞെഞ്ചിടിപ്പു കൂട്ടിയിട്ടുണ്ട് ഷൊയൈബ് അക്തര്‍. ബൗണ്ടറി ലൈനിനരികെ നിന്ന് ആക്രോശത്തോടെ പാഞ്ഞടുക്കുന്ന ചീറ്റപ്പുലിയായിരുന്നു ഷൊയൈബ് അക്തര്‍. അക്തറിന്‍റെ മാരകമായ ബൗണ്‍സറുകളേറ്റ് പവലിയനിലേക്ക് മടങ്ങിയത് 19 ബാറ്റ്സ്മാന്‍മാരാണ്. കാഴ്ച്ചക്കാരുടെ കണ്ണില്‍ പോലും ഭീതി വിതച്ചിരുന്ന ബൗണ്‍സറുകളെക്കുറിച്ചുള്ള ആ രഹസ്യം അക്തര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

കളിക്കളത്തില്‍ കൂടുതല്‍ ബൗണ്‍സറുകളെറിയാന്‍ ആഗ്രഹിച്ചത് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍നെതിരെയാണ്. ബൗണ്‍സറുകളേറ്റ് താരങ്ങള്‍ക്കു പരിക്കേല്‍ക്കുന്നത് ആസ്വദിച്ചിട്ടില്ലെന്നും എന്നാല്‍ ഒരാള്‍ക്കെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയാന്‍ ആഗ്രഹിച്ചിരുന്നതായുമാണ് അക്തറിന്‍റെ പ്രസ്താവന. ഹെയ്ഡനെതിരെ താനതു ചെയ്തിട്ടുണ്ടെന്നും എന്നാല്‍ തങ്ങളിപ്പോള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും അക്തര്‍ പറഞ്ഞു. 

Scroll to load tweet…
Scroll to load tweet…

വാക്കുകള്‍ കൊണ്ടും കളിക്കളത്തില്‍ ഇരുവരും പലകുറി ഏറ്റുമുട്ടിയിരുന്നു. 2004ല്‍ നാലു മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ മുന്നു തവണയും ഹെയ്ഡന്‍റെ വിക്കറ്റ് അക്തറിനായിരുന്നു. ഓള്‍സ്റ്റാര്‍ ടി-20 ക്രിക്കറ്റ് ലീഗില്‍ ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. അതിശയിപ്പിക്കുന്ന വേഗം കൊണ്ട് റാവല്‍പിണ്ടി എക്സ്പ്രസ് എന്നായിരുന്നു അക്തറിന്‍റെ കളത്തിലെ വിളിപ്പേര്.