Asianet News MalayalamAsianet News Malayalam

സെറീനയോ വീനസോ ? ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ വനിതാ ചാമ്പ്യനെ ഇന്നറിയാം

Venus and Serena Williams set for Australian Open final
Author
Melbourne, First Published Jan 28, 2017, 4:26 AM IST

മെല്‍ബണ്‍: ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ വനിത ചാംപ്യനെ ഇന്നറിയാം. സെറീന വില്യംസും വീനസ് വില്യംസും തമ്മിലാണ് ഫൈനല്‍. കന്നി ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് വീനസ് ലക്ഷ്യമിടുന്നത്. ഇതിന് മുമ്പ് ആറു തവണ സെറീന ഓസ്‍ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയിട്ടുണ്ട്. ഇത് ഒമ്പതാം തവണയാണ് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റ് ഫൈനലില്‍ സെറീനയും വീനസും നേര്‍ക്കു നേര്‍ വരുന്നത്. ഇതില്‍ ആറിലും ജയം സെറീനക്കൊപ്പം നിന്നു.

2003ല്‍ ഓസ്‍ട്രേലിയ്‍ ഓപ്പണ്‍ ഫൈനലില്‍ ഏറ്റമുട്ടിയപ്പോഴും വീനസിനെ സെറീന മറികടന്നു. അതിന് ശേഷം അഞ്ച് തവണ കൂടി ഓസ്‍ട്രേലിയന്‍ ഓപ്പണില്‍ സെറീന ചാംപ്യനായി. വീനസിനാകട്ടെ അതിപ്പോഴും കിട്ടാക്കനിയാണ്. 22 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ സെറീനക്ക് ഇന്ന് കൂടി ജയിക്കാനായാല്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടനേട്ടമെന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡ് മറികടക്കാം.

ടൂര്‍ണമെന്‍റില്‍ ഒരു സെറ്റ് പോലും നഷ്‌ടപ്പെടാതെയാണ് സെറീനയുടെ മുന്നേറ്റം. വീനസാകട്ടെ സെമിയിലടക്കം അല്‍പം വിയര്‍പ്പൊഴുക്കിയാണ് ജയിച്ചത്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച് കുതിക്കുന്ന ഈ സഹോദരിമാര്‍ തമ്മില്‍ അവസാനം ഏറ്റമുട്ടിയ അഞ്ചില്‍ ഒന്നില്‍ മാത്രമേ ചേച്ചി വീനസിന് ജയിക്കാനായിട്ടുള്ളൂ.

കണക്കുകളും നിലവിലെ ഫോമും സെറീനക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ സെറീന കിരീടം നേടുമെന്നാണ് ഭുരിഭാഗം പ്രവചനങ്ങളും. എന്നാല്‍ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന വീനസിനെ ഒട്ടും എഴുതിത്തള്ളാനാകില്ല.

 

Follow Us:
Download App:
  • android
  • ios