ദിവ്യുഷി സിൻഹ എന്ന യുവതിയാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ ഐഡിയ കൊള്ളാം എന്നാണ് ദിവ്യുഷിയുടെ അഭിപ്രായം.

ഇന്ന് എല്ലായിടത്തും ഡിജിറ്റൽ പേയ്‍മെന്റുകളാണ്. ടാക്സികളിൽ മിക്കവാറും ഇപ്പോൾ ക്യു ആർ കോഡുകൾ കാണാം. യാത്ര പൂർത്തിയാക്കിയാൽ അതിലേക്ക് സ്കാൻ ചെയ്ത് പണം അടച്ചാൽ മതി. എന്നാൽ, മുംബൈയിൽ നിന്നുള്ള ഒരു യുവതിക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഒരു ടാക്സിയിൽ കണ്ട ക്യു ആർ കോഡുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഇതിനെ കുറിച്ച് പിന്നീടവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. മുംബൈയുടെ ക്രിയാത്മകമായിട്ടുള്ള ഈ സംസ്കാരത്തിൽ തനിക്ക് ഏറെ അഭിമാനമുണ്ട് എന്നാണ് യുവതി പറയുന്നത്.

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെയാണ്, ഒരു ലോക്കൽ ബ്ലാക്ക് ആൻഡ് യെല്ലോ ക്യാബിലായിരുന്നു യുവതി. അതിന്റെ മുൻ സീറ്റിൽ ഒരു QR കോഡ് വച്ചിരിക്കുന്നത് യുവതി കണ്ടു. എല്ലാവരേയും പോലെ അതൊരു പേയ്‌മെന്റ് കോഡാണെന്ന് യുവതിയും കരുതി. കൊള്ളാമല്ലോ ക്യൂ ആർ കോഡൊക്കെയുണ്ടല്ലോ എന്ന് തോന്നിയ യുവതി അതേക്കുറിച്ച് ഡ്രൈവറോട് ചോദിച്ചു. അപ്പോഴാണ് ഡ്രൈവർ പറയുന്നത് അത് പേയ്മെന്റിനുള്ള കോഡല്ല മറിച്ച് അദ്ദേഹത്തിന്റെ കുട്ടിയുടെ യൂട്യൂബ് ചാനലാണത്രെ. റാപ്പ് മ്യൂസിക് ചെയ്യുന്ന യൂട്യൂബ് ചാനലാണ് എന്നാണ് ഡ്രൈവർ പറഞ്ഞതെന്നും യുവതി പറയുന്നു.

ദിവ്യുഷി സിൻഹ എന്ന യുവതിയാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ ഐഡിയ കൊള്ളാം എന്നാണ് ദിവ്യുഷിയുടെ അഭിപ്രായം. ക്യൂ ആർ കോഡിന്റെയും അതിന്റെ കൂടെയുള്ള കുറിപ്പിന്റെയും ചിത്രങ്ങളും അവൾ ഷെയർ ചെയ്തിട്ടുണ്ട്. അതിൽ ഇത് തന്റെ യൂട്യൂബ് ചാനലാണ് എന്ന് കുട്ടി പറയുന്നതായിട്ടാണ് എഴുതിയിരിക്കുന്നത്. 'ഹലോ ഞാൻ രാജ്, ഞാൻ ഈ ടാക്സി ഡ്രൈവറുടെ മകനാണ്, സ്കാൻ ചെയ്യൂ, ഇത് എന്റെ യൂട്യൂബ് ചാനലാണ്, അതിൽ ഞാൻ റാപ്പ് മ്യൂസിക്കാണ് ഷെയർ ചെയ്യുന്നത്. ദയവായി ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക, നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, നന്ദി' എന്നാണ് കുറിപ്പിൽ പറയുന്നത്.

Scroll to load tweet…

എന്തായാലും, പോസ്റ്റ് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇത് വളരെ ക്രിയേറ്റീവായ ഐഡിയയാണ് എന്നും കൊള്ളാമെന്നും ഒരുപാടുപേരാണ് പറഞ്ഞിരിക്കുന്നത്.