2016 ഓഗസ്റ്റില്‍, 100 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടായിരുന്നു, കൂടാതെ 10 പ്രാദേശിക ഇന്ത്യന്‍ ഭാഷകളെയും പിന്തുണച്ചു. ഹൈക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ സിഇഒ കെവിന് ഭാരതി മിത്തല്‍ ജനുവരി 6 ന് ട്വിറ്ററില്‍ ഹൈക്ക് അതിന്റെ പ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രഖ്യാപനം നടത്തി.
മുംബൈ: ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ക്കിടയില്‍ വലിയ താരപ്രഭ ഇല്ലായിരുന്നുവെങ്കിലും കാര്യമായ പിന്തുണ ഹൈക്കിന് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിത് ഷട്ട്ഡൗണ്‍ ചെയ്യുന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. വാട്ടസ് ആപ്പിന്റെ സ്വകാര്യത നയം മൂലം സിഗ്നല്‍ വാരിക്കൂട്ടിയ പിന്തുണയില്‍ ഹൈക്കും ലാഭമുണ്ടാക്കേണ്ടതായിരുന്നു. എന്നാല്‍, ഇനിയൊരു സാധ്യത ഇല്ലെന്നു കണ്ടാണ് ഇപ്പോള്‍ ഹൈക്കിന് കര്ട്ടന് വീഴുന്നത്.
2012 ല്‍ ഹൈക്ക് ആരംഭിച്ചപ്പോള്‍, അതിന്റെ ജനപ്രീതി ഉയര്‍ന്ന് പുതിയ ഉയരങ്ങളിലെത്തിയിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് വാട്ട്സ്ആപ്പ് പോലുള്ള മെസേജിങ് അപ്ലിക്കേഷനുകള്‍ ആഗോളതലത്തില്‍ വലിയ സ്വാധീനം ചെലുത്തിയതോടെ, ഹൈക്കിന് ഇടിവുണ്ടായി. ഏറ്റവും വലിയ ഇന്ത്യന്‍ ഫ്രീവെയര്‍, ക്രോസ്പ്ലാറ്റ്ഫോം ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷന്‍ എന്നും വിളിക്കപ്പെട്ട ഇതില്‍ ഹൈക്ക് സ്റ്റിക്കര്‍ ചാറ്റുകളായിരുന്നു ഏറെ പ്രചാരം നേടിയിരുന്നത്.
2016 ഓഗസ്റ്റില്‍, 100 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടായിരുന്നു, കൂടാതെ 10 പ്രാദേശിക ഇന്ത്യന്‍ ഭാഷകളെയും പിന്തുണച്ചു. ഹൈക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ സിഇഒ കെവിന് ഭാരതി മിത്തല്‍ ജനുവരി 6 ന് ട്വിറ്ററില്‍ ഹൈക്ക് അതിന്റെ പ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രഖ്യാപനം നടത്തി. അദ്ദേഹം എഴുതി, 'ഇന്ന് ഞങ്ങള്‍ ജനുവരി 21 ന് സ്റ്റിക്കര്‍ ചാറ്റ് അവസാനിപ്പിക്കുകയാണ്. നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് നല്‍കിയതിന് എല്ലാവര്ക്കും നന്ദി. നിങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ഇവിടെ ഉണ്ടാകില്ല.'
വാട്ട്സ്ആപ്പിന് ഫലപ്രദമായ ബദലുകള്‍ക്കായി ഒരു ശ്രമം നടക്കുമ്പോള്‍, കമ്പനി എന്തിനാണ് സേവനം നിര്‍ത്തലാക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെങ്കിലും ഹൈക്ക് മെസഞ്ചറിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ സംഭാഷണങ്ങളും ഡാറ്റയും അപ്ലിക്കേഷനില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അടച്ചുപൂട്ടാനുള്ള കാരണം ഹൈക്ക് വെളിപ്പെടുത്തിയിട്ടില്ല. ഹൈക്ക് മെസഞ്ചറിന് പകരമായി വൈബ്, റഷ് എന്നിവ ഉപയോഗിച്ച് ബ്രാന്‍ഡ് തയ്യാറായിക്കഴിഞ്ഞു. ഈ രണ്ട് ആപ്ലിക്കേഷനുകളും ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. അതിനാല്‍ എല്ലാ ഹൈക്ക് മോജികളും വൈബ്, റഷ് വഴി ലഭിക്കും. അതിനാല്‍ ഹൈക്ക് അവസാനിപ്പിക്കുന്നുവെന്നതു കൊണ്ട് മോജികളെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ല.
261 മില്യണ്‍ യുഎസ് ഡോളര്‍ വരുമാനമുള്ള ഹൈക്കിന് വര്‍ഷങ്ങളായി വലിയ നിക്ഷേപം ലഭിച്ചു, 2016 ല്‍ 175 മില്യണ്‍ യുഎസ് ഡോളര്‍ ഫോക്സ്കോണ്‍, ടെന്‍സെന്റ് എന്നിവയില്‍ നിന്ന് ലഭിച്ചു. 1.4 ബില്യണ്‍ യുഎസ് ഡോളറാണ് കമ്പനിയുടെ ഫണ്ടിങ്. വാട്സ്ആപ്പ് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം തുടരുന്നതാണ് പ്രശ്നമെന്നു വേണം കരുതാന്‍. 2019 ഡിസംബറില്‍ ഹൈക്കിന് പ്രതിമാസം 2 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 18, 2021, 8:10 AM IST
Post your Comments