Asianet News MalayalamAsianet News Malayalam

600 കോടിയോളം രൂപ മൂല്യം കണക്കാക്കപ്പെടുന്ന ബോട്ടിചെല്ലി പെയിന്‍റിംഗ് ലേലത്തിന്

1982 -ല്‍  £810,000 (7,61,53,113 ഇന്ത്യന്‍ രൂപ) -യ്ക്കാണ് നിലവിലെ ഉടമ ചിത്രം വാങ്ങിയിരിക്കുന്നത്. 

Sandro Botticelli portrait could sell for $80
Author
New York, First Published Sep 25, 2020, 11:56 AM IST

പതിനഞ്ചാം നൂറ്റാണ്ടിലെ പ്രശസ്ത നവോത്ഥാന ചിത്രകാരന്‍ സാന്‍ഡ്രോ ബോട്ടിചെല്ലിയുടെ ചിത്രം $80 മില്ല്യണ്‍ ഡോളറിന് (ഏകദേശം 5,90,06,80,000 രൂപ) മുകളില്‍ വിലയ്ക്ക് ലേലത്തിനൊരുങ്ങുന്നു. അടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ നടക്കുന്ന ലേലത്തില്‍ ചിത്രം വില്‍ക്കപ്പെടും. 1470 -ന്‍റെ അവസാനത്തിലോ 1480 -ന്‍റെ തുടക്കത്തിലോ ആയിരിക്കണം ഈ പോര്‍ട്രെയ്റ്റ് വരയ്ക്കപ്പെട്ടതെന്നാണ് കരുതുന്നത്. 'യങ് മാന്‍ ഹോള്‍ഡിംഗ് എ റൗണ്ടല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോട്ടിചെല്ലിയുടെ അവസാനകാലത്ത് വരയ്ക്കപ്പെട്ടതാണ് എന്നാണ് കരുതുന്നത്. അതിപ്പോഴും സ്വകാര്യവ്യക്തിയുടെ കൈകളിലാണുള്ളതെന്ന് സോതെബി ലേലശാല പറയുന്നു. വരാനിരിക്കുന്ന മാസ്റ്റേഴ്സ് വീക്ക് ലേലത്തിന്‍റെ ഭാഗമായിരിക്കും ഈ ചിത്രത്തിന്‍റെ ലേലവുമെന്നും സോതെബി വ്യക്തമാക്കുന്നു. 

1982 -ല്‍  £810,000 (7,61,53,113 ഇന്ത്യന്‍ രൂപ) -യ്ക്കാണ് നിലവിലെ ഉടമ ചിത്രം വാങ്ങിയിരിക്കുന്നത്. ആരാണെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു യുവാവ് കയ്യില്‍ റൗണ്ടെല്‍ എന്ന് വിളിക്കുന്ന പെയിന്‍റിംഗുമായി നില്‍ക്കുന്നതാണ് നിലവില്‍ ലേലം ചെയ്യാനിരിക്കുന്ന പെയിന്‍റിംഗ്. ലണ്ടനിലെ നാഷണൽ ഗാലറി, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് എന്നിവയുൾപ്പെടെ നിരവധി പ്രധാന മ്യൂസിയങ്ങൾക്ക് കഴിഞ്ഞ 50 വർഷമായി ഇത് വായ്പ നൽകിയിട്ടുണ്ട്.

$80 മില്ല്യണ്‍ ഡോളറിലധികം വില ലഭിക്കുമെന്ന് കണക്കാക്കുമ്പോള്‍ തന്നെ സോതെബിയുടെ ഓൾഡ് മാസ്റ്റർ പെയിന്റിംഗ് വിഭാഗം മേധാവി ക്രിസ്റ്റഫർ അപ്പോസ്തലെ പറഞ്ഞത്, 100 മില്യൺ ഡോളറിനെ മറികടക്കുന്ന അടുത്ത പെയിന്‍റിംഗായിരിക്കും ഇതെന്നാണ് കരുതുന്നത് എന്നാണ്. ക്ലൗഡ് മോണറ്റിന്റെ 'ഹെയ്സ്റ്റാക്ക്സ്' കഴിഞ്ഞ വർഷം സോതെബിയുടെ ലേലത്തില്‍ $110 മില്യൺ ഡോളർ സമ്പാദിച്ചിരുന്നു. അതിനുശേഷം ഒൻപത് അക്കങ്ങൾ നേടുന്ന ആദ്യത്തെ പെയിന്റിംഗായി 'യംഗ് മാൻ ഹോൾഡിംഗ് എ റൗണ്ടൽ' മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്വകാര്യ ഉടമസ്ഥതയിലുള്ള ബോട്ടിചെല്ലിയുടെ പ്രശസ്‍ത ചിത്രം എന്നതിലുപരി സ്വകാര്യ ഉടമസ്ഥതയിലുള്ള ഒത്ത നവോത്ഥാന ചിത്രം കൂടിയാണ് എന്നും അപോസ്ത്ലെ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios