Asianet News MalayalamAsianet News Malayalam

അതിവിശേഷകരമായ പുരി ജഗന്നാഥ രഥയാത്ര ; അറിയേണ്ടതെല്ലാം

ക്ഷേത്രത്തിന് മുകളിൽ പറക്കുന്ന പക്ഷികളോ വിമാനങ്ങളോ കാണാത്തത് ആളുകളെ സാധാരണയായി അത്ഭുതപ്പെടുത്തുന്നു. ക്ഷേത്രത്തിന്റെ നിഴൽ ആരും കണ്ടിട്ടില്ല. നമ്മുടെ പഴയ വാസ്തു വിദ്യാ വൈദഗ്ധ്യം! പുരി ക്ഷേത്രത്തിൽ പ്രതിദിനം 2000 മുതൽ 20,00000 വരെ ഭക്തർക്ക് അന്നദാനം നൽകുന്നു.

know the puri jagannath yatra history rse
Author
First Published Jul 1, 2023, 10:07 AM IST

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. ഏറ്റവും പഴക്കമേറിയതും വലുതുമായ രഥോത്സവം വർഷം തോറും ആഷാട മാസത്തിൽ (ജൂൺ-ജൂലൈ) ആഘോഷിക്കുന്നു. പുരി നഗരത്തിലാണ് ഉത്സവം നടക്കുന്നത്.രഥയാത്രയിൽ ശ്രീ കൃഷ്ണൻ, ബലഭദ്രൻ, സുഭദ്ര എന്നിവർ ഉൾക്കൊള്ളുന്ന ഒരു ഉത്സവമാണ്.

ദേവതകളെ രഥങ്ങളിൽ ബഡാ ദണ്ഡയിൽ ഗുണ്ടിച്ച ക്ഷേത്രത്തിൽ എത്തിച്ച് ഒരാഴ്ചയോളം അവിടെ കഴിയുന്നു. തുടർന്ന് ജഗന്നാഥക്ഷേത്രത്തിലേക്ക് മടങ്ങും. വഴിയിൽ, ജഗന്നാഥയുടെ രഥം, നന്ദിഘോഷ ഭക്തസാലബേഗയുടെ ശ്മശാനത്തിന് സമീപം ഒരു മുസ്ലീം ഭക്തനായ ത്രിബൂട്ടിക്കായി കാത്തു നിൽക്കുന്നു.

ഗുണ്ടിച്ച ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ മൂന്ന് ദേവതകളും മൗസി മാ ക്ഷേത്രത്തിന് സമീപം അൽപ്പനേരം നിർത്തി, ദേവന്റെ പ്രിയപ്പെട്ടതായി കരുതപ്പെടുന്ന ഒരു പ്രത്യേകതരം പാൻ കേക്കായ പോട പിത്ത വഴിപാട് കഴിക്കുന്നു. ഏഴ് ദിവസത്തെ താമസത്തിനു ശേഷം ദേവന്മാർ അവരുടെ വാസസ്ഥലത്തേക്ക് മടങ്ങുന്നു.

ജഗന്നാഥ ക്ഷേത്രത്തിന്റെ മുകളിലെ പതാക കാറ്റിന് എതിരായി പറക്കുന്നു.ഇത് സാധാരണ യായി ദൈവിക പ്രവർത്തിയായി കണക്കുന്നു. 2000 വർഷം മുമ്പ് ക്ഷേത്രത്തിന്റെ മുകളിൽ സ്ഥാപിച്ച 20 അടി ഭീമാകാരമായ ചക്രംനഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും ദൃശ്യമാണ്. ക്ഷേത്രത്തിന്റെ രൂപകൽപ്പന ഇപ്പോഴും ഒരു രഹസ്യമാണ്. ക്ഷേത്രത്തിന്റെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചക്രത്തിന് 20 അടി ഉയരവും ഒരു ടൺ ഭാരവുമുണ്ടെന്നാണ് വിശ്വാസം.

ഹനുമാനെ ക്ഷേത്രത്തിനെ കാവൽ ,ഭഗവാൻ തന്നെ ഏൽപ്പിച്ചതായി പറയപ്പെടുന്നു. അതി നാൽ സമുദ്രത്തിന്റെ ശബ്ദം ഈ ക്ഷേത്രത്തി നുള്ളിൽ വരുന്നത് ഹനുമാൻ തടയുന്നു എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് പുറത്ത് നിന്ന് പുറപ്പെടുന്ന ശബ്ദം പോലും ക്ഷേത്രത്തിനുള്ളിൽ കേൾക്കില്ല. അതിനാൽ കടൽതിരമാലകളുടെ ശബ്ദം ക്ഷേത്രത്തിനകത്ത് കേൾക്കില്ല .

ക്ഷേത്രത്തിന് മുകളിൽ പറക്കുന്ന പക്ഷികളോ വിമാനങ്ങളോ കാണാത്തത് ആളുകളെ സാധാരണയായി അത്ഭുതപ്പെടുത്തുന്നു. ക്ഷേത്രത്തിന്റെ നിഴൽ ആരും കണ്ടിട്ടില്ല. നമ്മുടെ പഴയ വാസ്തു വിദ്യാ വൈദഗ്ധ്യം!
പുരി ക്ഷേത്രത്തിൽ പ്രതിദിനം 2000 മുതൽ 20,00000 വരെ ഭക്തർക്ക് അന്നദാനം നൽകുന്നു.

ജഗന്നാഥ ക്ഷേത്രത്തിലെ മഹാപ്രസാദം 7 കളിമൺ പാത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി തനതായ ശൈലിയിലാണ് പാകം ചെയ്തിരി ക്കുന്നത്. നബകലേബര സമയത്ത് പഴയവയുടെ സ്ഥാനത്ത് പുതിയ തടിയിലുള്ള ദേവ പ്രതിമകൾ. 8, 12, 19 വർഷത്തി ലൊരിക്കൽ ഈ ചടങ്ങ് നടത്തപ്പെടുന്നു. 

ജഗന്നാഥന്റെയും സഹോദരങ്ങളായ മാതാ സുഭദ്രയുടെയും സഹോദരൻ ബലഭദ്രയുടെയും ബലരാമന്റെയും വിഗ്രഹങ്ങൾ കൊത്തി യെടുക്കാൻ കരകൗശല വിദഗ്ധർ പ്രത്യേക പുണ്യവേപ്പ് മരങ്ങൾ തിരഞ്ഞെടുക്കുന്നു. ദശ ലക്ഷക്കണക്കിന് ആരാധകർ 2015 ൽ നടന്ന അവസാന നബകലേബറ വീക്ഷിച്ചു.

Read more  ശനിദോഷം : പരിഹാരം എങ്ങനെ ?

തയ്യാറാക്കിയത്: 
ഡോ: പി.ബി.രാജേഷ് 
email : rajeshastro1963@gmail.com
ഫോൺ നമ്പർ : 9846033337

 

Latest Videos
Follow Us:
Download App:
  • android
  • ios