Asianet News MalayalamAsianet News Malayalam

ടോൾ പ്ലാസകൾ ഇനിയില്ല, വാഹന ഉടമകളുടെ കീശ കാക്കും പ്രഖ്യാപനം ഇലക്ഷന് തൊട്ടുമുമ്പെത്തും!

രാജ്യത്തെ ഹൈവേകളിൽ ഫാസ്‍ടാഗുകൾക്ക് പകരം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം ഉടൻ വരുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിലിൽ, രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് ആഴ്‌ചകൾക്ക് മുമ്പ് ഈ മാറ്റം സംഭവിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്.

FASTags are soon to be replaced by GPS-based electronic toll collection system
Author
First Published Feb 9, 2024, 1:09 PM IST

ന്ത്യയിൽ ഉടനീളമുള്ള ഹൈവേകളിൽ ഫാസ്‍ടാഗുകൾക്ക് പകരം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം ഉടൻ വരുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിലിൽ, രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് ആഴ്‌ചകൾക്ക് മുമ്പ് ഈ മാറ്റം സംഭവിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം നടപ്പിലാക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി സൂചന നൽകി. നടപ്പാക്കുന്നതിനുള്ള ആദ്യപടികളിലൊന്നായി, ദേശീയ പാതകളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനത്തിനായി കേന്ദ്രം ഒരു കൺസൾട്ടന്‍റിനെ നിയമിച്ചിട്ടുണ്ട്.

2021 മുതൽ, ഹൈവേകളിൽ ടോൾ അടയ്‌ക്കുന്നതിന് എല്ലാ വാഹനങ്ങൾക്കും ഫാസ്‌ടാഗ് നിർബന്ധമാക്കിയിരുന്നു. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ ഫീസിന്‍റെ ഇരട്ടി പിഴയായി നൽകണം. എന്നാൽ നടപ്പിലാക്കി മൂന്ന് വർഷത്തിന് ശേഷം, ജിപിഎസ് അധിഷ്‍ഠിത ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം അവതരിപ്പിക്കുന്നതിനായി ഫാസ്ടാഗുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് നീക്കം. പുതിയ സംവിധാനം വരുന്നതോടെ ടോൾ പ്ലാസകൾ ഇല്ലാതാകും. ഹൈവേകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലൂടെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കുകയും വാഹനം സഞ്ചരിക്കുന്ന ദൂരത്തിന്‍റെ അടിസ്ഥാനത്തിൽ ടോൾ പിരിക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം. ചില ഹൈവേകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. വിജയകരമായ പരീക്ഷണ ഓട്ടത്തിന് ശേഷം ഇന്ത്യയിലെ ഹൈവേകളിൽ ഉടനീളം ഈ സംവിധാനം നടപ്പിലാക്കും.

ടോൾ പ്ലാസകൾ ഇനിയില്ല, സഞ്ചരിച്ച ദൂരത്തിന് മാത്രം പണം! റോഡുകളിൽ ജിപിഎസ് മാജിക്കുമായി ഗഡ്‍കരി!

പുതിയ ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ പിരിവ് സംവിധാനം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് ടോൾ ഫീ ഈടാക്കും. പുതിയ സംവിധാനത്തിന്‍റെ പരീക്ഷണ ഓട്ടം കേന്ദ്രം ഇതിനകം രണ്ടിടങ്ങളിൽ നടത്തിയതായി ഗഡ്കരി പറഞ്ഞു. ഒരു വാഹനം സഞ്ചരിക്കുമ്പോൾ ഈ സംവിധാനം ക്യാമറകൾ വഴി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കും. സഞ്ചരിച്ച ദൂരത്തിന്‍റെ അടിസ്ഥാനത്തിൽ ടോൾ ഫീസ് ഈടാക്കുന്ന അക്കൗണ്ടുകളുമായി നമ്പർ പ്ലേറ്റുകൾ ലിങ്ക് ചെയ്യും.

നിലവിൽ, ഇന്ത്യയിലുടനീളമുള്ള മിക്ക ഹൈവേകളും ടോൾ ഫീസ് കുറയ്ക്കാൻ ഫാസ്ടാഗ് ഉപയോഗിക്കുന്നു. ടോൾ പ്ലാസകളിലെ സംവിധാനം വാഹനങ്ങളിലെ ഫാസ്‌ടാഗ് ഐഡികൾ വായിക്കുകയും രണ്ട് ടോൾ പ്ലാസകൾക്കിടയിലുള്ള ദൂരത്തെ അടിസ്ഥാനമാക്കി ഫീസ് ഈടാക്കുകയും ചെയ്യുന്നു. സ്‌കാൻ ചെയ്യുന്നതിന് വാഹനങ്ങൾ ടോൾ പ്ലാസകളിൽ നിർത്തിയിടണം. ഇത് പലപ്പോഴും നീണ്ട ക്യൂകൾ സൃഷ്‍ടിക്കുന്നു. 

2018-19ൽ 8 മിനിറ്റിൽ നിന്ന് ടോൾ പ്ലാസകളിൽ വാഹനങ്ങൾക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം 47 സെക്കൻഡായി ഫാസ്ടാഗുകളുടെ ആമുഖം കുറച്ചു. എന്നിരുന്നാലും, തെറ്റായ സ്‌കാനറുകളോ ഫാസ്‌ടാഗുകളിൽ ബാലൻസ് ഇല്ലാത്ത വാഹനങ്ങളോ ഉള്ളതിനാൽ പലപ്പോഴും ടോൾ പ്ലാസകളിൽ നീണ്ട ക്യൂ ഉണ്ടാക്കാറുണ്ട്. പുതിയ ജിപിഡി അടിസ്ഥാനത്തിലുള്ള ടോൾ പിരിവിൽ വാഹനങ്ങൾ ഒരു സ്ഥലത്തും നിർത്തേണ്ടതില്ല. ഹൈവേയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ നമ്പർ പ്ലേറ്റുകൾ സ്‍കാൻ ചെയ്യുന്നതിനും ടോൾ തുക കുറയ്ക്കുന്നതിനും ഉപയോഗിക്കും.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios