Asianet News MalayalamAsianet News Malayalam

വില മുപ്പതിനായിരം മുതല്‍ 10ലക്ഷം വരെ, വരുന്നൂ കെടിഎം സൈക്കിളുകള്‍!

ഇന്ത്യൻ സൈക്കിൾ വിപണിയിലേക്ക് ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെ ടി എം സൈക്കിൾസും എത്തുന്നു

KTM cycles to enter Indian space, range to cost between
Author
Mumbai, First Published Dec 5, 2020, 11:03 AM IST

ഇന്ത്യൻ സൈക്കിൾ വിപണിയിലേക്ക് ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെ ടി എം സൈക്കിൾസും എത്തുന്നു. ആൽഫവെക്ടറിനാണു കെ ടി എം  സൈക്കിൾസിന്റെ ഇന്ത്യയിലെ വിപണന ചുമതലയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാർട്അപ് വിഭാഗത്തിൽപെട്ട സൈക്കിൾ വിതരണക്കരാണ് ആല്‍ഫാവെക്ടര്‍.

കെ ടി എം ശ്രേണിയിലെ 30,000 മുതൽ 10 ലക്ഷം രൂപ വരെ വിലയുള്ള സൈക്കിളുകൾ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് ആല്‍ഫാവെക്ടറിന്‍റെ നീക്കം. "ഇന്ത്യയിലെ സൈക്ലിംഗ് ഒരു മാതൃകാപരമായ മാറ്റത്തിലാണ്. അത് വളരെ വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്നു. ആളുകൾ സൈക്ലിംഗിനെ ഒരു ജീവിതശൈലിയായി സ്വീകരിക്കുന്നതിൽ, പ്രത്യേകിച്ചും മെട്രോ നഗരങ്ങളിൽ, സാക്ഷ്യം വഹിക്കുകയാണ്," ആൽഫവെക്ടറിലെ സഹസ്ഥാപകനും സിഇഒയുമായ സച്ചിൻ ചോപ്ര പറയുന്നു.  ആൽഫവെക്ടർ അടുത്തയിടെ മെറാക്കി നയന്റീ വൺ പുറത്തിറക്കിയിരുന്നു. ഇതിനു  പിന്നാലെ കെ ടി എം ശ്രേണി കൂടി എത്തുന്നതോടെ സൈക്കിളുകൾക്കുള്ള സ്വീകാര്യത വർധിക്കുമെന്നുംകണക്കുകൂട്ടുന്നു.

ഇന്ത്യയിലെ പ്രീമിയം സൈക്കിൾ വിൽപ്പനയിൽ നാലിൽ മൂന്നു ഭാഗവും ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, പുണെ, ഹൈദരബാദ് തുടങ്ങിയ മെട്രോ നഗരങ്ങളുടെ സംഭാവനയാണെന്ന് ആൽഫവെക്ടർ കണക്കുകൂട്ടുന്നു. ഓൺലൈൻ വ്യവസ്ഥയിലും ഷോറൂമുകൾ മുഖേനയും സൈക്കിൾ വിൽക്കുന്ന കമ്പനിക്ക് രാജ്യത്തെ 350 നഗരങ്ങളിൽ സാന്നിധ്യമുണ്ട്. ശക്തമായ ഈ വിപണന ശൃംഖലയുടെ പിൻബലത്തിൽ കെ ടി എം ശ്രേണിക്കും മികച്ച മുന്നേറ്റം നേടിയെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആൽഫവെക്ടർ.

മെട്രോ നഗരങ്ങളായ ദില്ലി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രീമിയം സെഗ്‌മെന്റിന്റെ 75 ശതമാനം ഡിമാൻഡാണ് ആൽഫവെക്ടർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 350-ലധികം നഗരങ്ങളിൽ സാന്നിധ്യമുള്ള കമ്പനി - ഓമ്‌നിചാനൽ ബിസിനസ്സ് മോഡലുമായി - ഇവിടെ വാങ്ങുന്നവർക്കായി ആസൂത്രണം ചെയ്തിട്ടുള്ള കെടിഎം ഉൽ‌പ്പന്നങ്ങൾ വ്യായാമത്തിന്റെയും ജീവിതശൈലി സൈക്ലിംഗിന്റെയും ഈ പുതിയ പ്രവണത പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പുവരുത്താൻ തയ്യാറാണ്.

ഇന്ത്യൻ വിപണിയിൽ പ്രീമിയം സൈക്കിളുകൾക്ക് ആവശ്യക്കാരേറുന്നതാണ് കെ ടി എമ്മിന്റെ സാധ്യതകൾ സജീവമാക്കുന്നത്. 56 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിന്റെ പിൻബലത്തോടെയാണ് ഇന്ത്യയിൽ പ്രവേശിക്കുന്നതെന്ന് കെ ടി എം ബൈക്ക് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ ജൊഹാന ഉർകഫ് വിശദീകരിക്കുന്നു. നിരന്തര ഗവേഷണളും ഉന്നത ഗുണമേന്മയുള്ള സൈക്കിളുകളുമാണ് കെ ടി എമ്മിന്റെ മുഖമുദ്ര. 

Follow Us:
Download App:
  • android
  • ios