പുതിയ ജിഎസ്ടി 2.0 നടപ്പിലാക്കിയതിനെ തുടർന്ന് മിനി കൂപ്പറിന്റെ വിലയിൽ മൂന്ന് ലക്ഷം രൂപ വരെ കുറവ്. 2025 സെപ്റ്റംബർ 22 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ. മിനി കൺട്രിമാൻ, മിനി കൂപ്പർ എന്നിവയാണ് ഇന്ത്യയിൽ മിനി വാഗ്ദാനം ചെയ്യുന്ന പ്രധാന മോഡലുകൾ.

ഡംബര വാഹന ബ്രാൻഡായ മിനി ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്. പുതിയ ജിഎസ്‍ടി 2.0 നടപ്പിലാക്കിയതിനുശേഷം മിനി കൂപ്പറിന്റെ വിലയിൽ ഇപ്പോൾ മൂന്നുലക്ഷം രൂപ വരെ കുറവുണ്ടായതായി കമ്പനി പ്രഖ്യാപിച്ചു. യാത്രാ വാഹനങ്ങളുടെ നികുതി ഘടന ലളിതവും താങ്ങാനാവുന്നതുമാക്കി മാറ്റാൻ കേന്ദ്ര സർക്കാർ അടുത്തിടെ എടുത്ത തീരുമാനത്തിന്റെ ഫലമായാണ് ഈ മാറ്റം. ഈ ആഡംബര ഹാച്ച്ബാക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 2025 സെപ്റ്റംബർ 22 മുതൽ പുതിയ വിലകൾ ബാധകമാകും.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യൻ വിപണിയിൽ പ്രധാനമായും രണ്ട് നെയിംപ്ലേറ്റുകളാണ് ഇന്ത്യയിൽ മിനി ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതായത് മിനി കൺട്രിമാൻ, മിനി കൂപ്പർ എന്നീ മോഡലുകളാണ് ഇവ. മിനി കൂപ്പറിന്റെ പുതിയ വിലകൾ ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ജിഎസ്ടി 2.0 ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിൽ മാറ്റമൊന്നും വരുത്താത്തതിനാൽ കൺട്രിമാൻ പഴയ വിലകളിൽ തന്നെ തുടരുന്നു. മിനി കൂപ്പറിന് രാജ്യത്ത് നാല് വകഭേദങ്ങളുണ്ട്. എസൻഷ്യൽ, ക്ലാസിക്, ഫേവേഡ്, ജെസിഡബ്ല്യു എന്നിവയാണ് ഈ വേരിയന്‍റുകൾ. വേരിയന്റുകളെക്കുറിച്ച് പറയുകയാണെങ്കിൽ, മിനി കൂപ്പറിന്റെ എല്ലാ പായ്ക്കുകളുടെയും വില കമ്പനി കുറച്ചിട്ടുണ്ട്. ഇപ്പോൾ എസൻഷ്യൽ പായ്ക്ക് 43.70 ലക്ഷം രൂപയ്ക്ക് ലഭ്യമാകും, അതിന്റെ പഴയ വില 46.20 ലക്ഷം രൂപയായിരുന്നു. അതായത് ഉപഭോക്താക്കൾക്ക് ഏകദേശം 2.5 ലക്ഷം രൂപ ലാഭിക്കാം.ക്ലാസിക് പായ്ക്ക് ഇപ്പോൾ 49.20 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. അതിൽ 2.75 ലക്ഷം രൂപ വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇതിനുപുറമെ ഫേവേർഡ്, ജെസിഡബ്ല്യു പായ്ക്ക് വേരിയന്റുകളിൽ മൂന്ന് ലക്ഷം രൂപ വരെ പൂർണ്ണ ലാഭം ലഭ്യമാണ്.

പുതിയ ജിഎസ്‍ടി പ്രകാരം സർക്കാർ യാത്രാ വാഹനങ്ങളുടെ നികുതി ലളിതമാക്കി 40 ശതമാനത്തിലേക്ക് കൊണ്ടുവന്നു. നേരത്തെ, ഈ വിഭാഗത്തിൽ വ്യത്യസ്ത തരം നികുതികളും സെസും ചുമത്തിയിരുന്നു. ഇത് വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചു. എന്നാൽ ഇപ്പോൾ പുതിയ ഘടന കാരണം ആഡംബര, വലിയ എഞ്ചിൻ വാഹനങ്ങളുടെ വില കുറഞ്ഞു. ഈ മാറ്റം ഉപഭോക്താക്കൾക്ക് നേരിട്ട് ഗുണം ചെയ്യുമെന്നും ആഡംബര കാർ വാങ്ങുന്നത് ഇനി എളുപ്പമാകുമെന്നും മിനി ഇന്ത്യ പറയുന്നു.