മോഷണം പോയ സ്‍കൂട്ടര്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍
തിരുവനന്തപുരം: മോഷണം പോയ സ്‍കൂട്ടര്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തലസ്ഥാന നഗരിയിലാണ് ദൃശ്യം സിനിമ മോഡലില്‍ കൌതുകകരമായ വാഹന മോഷണ സംഭവം അരങ്ങേറിയത് കഠിനംകുളം പുത്തൻത്തോപ്പ് കരിഞ്ഞ വയലിലാണ് കുഴിച്ചിട്ട നിലയില്‍ ടിവിഎസ് ജൂപ്പിറ്ററ്‍ സ്‍കൂട്ടറിനെ കണ്ടെത്തിയത്. സമീപത്തെ പറമ്പിൽ സ്വകാര്യ വ്യക്തി വീട് നിർമിക്കുന്നതിനായി മണ്ണെടുക്കുന്നതിനിടെയാണ് പുരയിടത്തിൽ സ്കൂട്ടർ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അടുത്തിടെ മോഷണം പോയ സ്‍കൂട്ടർ ആണിത്. സ്‍കൂട്ടര്‍ കണ്ടെത്തിയ സംഭവത്തില്‍ കഠിനംകുളം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഈ മാസം 14 ന് മ്യൂസിയം സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയ അഭിഭാഷകന്റെ സ്‍കൂട്ടർ ആണെന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ അന്തർ സംസ്ഥാന വാഹന മോഷ്ടാവായ ഒരാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ സഹായിയായ കഠിനംകുളം സ്വദേശിയെ പൊലീസ് തിരയുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി വാഹന മോഷണ കേസിൽ പിടിയിലായ മോഷ്ടാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോഴാണ് ഇയാൾ മോഷ്ടിച്ച സ്കൂട്ടർ കഠിനംകുളം സ്വദേശിയായ മറ്റൊരു മോഷ്ടാവിന്റെ സഹായത്തോടെ പുത്തൻതോപ്പിനടുത്ത് ഒരു പറമ്പിൽ കുഴിച്ചിട്ടതാണെന്ന് കണ്ടെത്തിയത്. കഠിനംകുളത്തു നിന്നും മുങ്ങിയ സഹായിയും ഉടൻ പിടിയിലാകും എന്നാണ് പൊലീസ് പറയുന്നത്.
കണ്ടെത്തിയ ടി.വിഎസ് ജൂപ്പിറ്ററിൽ പച്ച നിറത്തിൽ ഡോക്ടറുടെ ചിഹ്നവും പതിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
