രാജ്യത്തിന്‍റെ ജനപ്രിയ വാഹന ബ്രാന്‍റ് മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ 2020ൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. കഴിഞ്ഞമാസം ഇലക്ട്രിക് കാർ പുറത്തിറക്കുന്നത് സംബന്ധിച്ച് സുസുക്കിയും ടോയോട്ടയും ധാരണയിലെത്തിയിരുന്നു. ഇരുവരും ചേർന്ന് പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകൾ മാരുതിയുടെ ഡീലർഷിപ്പുകൾ വഴി വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2030ൽ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സുസുക്കിയും ടോയോട്ടയും ചേർന്നുള്ള കൂട്ടുകെട്ട് മാരുതിക്ക് ഗുണമാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി ചെയർമാൻ ആർ.സി ഭാർഗവ പറഞ്ഞു. രണ്ട് കമ്പനികൾക്കും ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ, മാരുതി ഇതിൽ കാര്യമായി മുന്നോട്ട് പോയിട്ടില്ല. ഇത് ഇലക്ട്രിക് വാഹനങ്ങൾ എന്ന ലക്ഷ്യം മുന്നിൽ കാണുന്ന ഇന്ത്യൻ വാഹനവിപണിക്ക് തിരിച്ചടിയാവും. തിരിച്ചടി മറികടക്കാൻ സുസുക്കിയും ടോയോേട്ടായും തമ്മിലുള്ള കൂട്ടുകെട്ട് മാരുതിയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഭാര്‍ഗവ പറഞ്ഞു.
2030 ഓടെ സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങള്‍ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. വർധിച്ചു വരുന്ന മലിനീകരണം മുന്നിൽകണ്ട് ഇലക്ട്രിക് വിപണിയിലേക്ക് ചുവടുവെക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതനുസരിച്ചുള്ള നീക്കങ്ങളിലാണ് ഭൂരിപക്ഷം വാഹന ഉടമകളും.
