Asianet News MalayalamAsianet News Malayalam

'തിരിച്ച് ചെയ്യുമെന്ന് പുള്ളി പറഞ്ഞിരുന്നു'; രജിത്തിനെതിരെ ഫുക്രു പറഞ്ഞത്

ബിഗ് ബോസ് വീട്ടില്‍ നിന്ന് രജിത് കുമാര്‍ പുറത്തേക്ക് പോയത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സാധാരണ എലിനമിനേഷന്‍ പ്രക്രിയയിലൂടെ ആയിരുന്നില്ല രജിത് പുറത്തുപോയത്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച വിഷയം മോഹന്‍ലാല്‍ എത്തിയ എപ്പിസോഡില്‍ വിചാരണ ചെയ്ത ശേഷമായിരുന്നു, രേഷ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് രജിത്ത് പുറത്തായത്. 

fukru against rajith kumar in bigg boss
Author
Kerala, First Published Mar 15, 2020, 11:59 AM IST

ബിഗ് ബോസ് വീട്ടില്‍ നിന്ന് രജിത് കുമാര്‍ പുറത്തേക്ക് പോയത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സാധാരണ എലിനമിനേഷന്‍ പ്രക്രിയയിലൂടെ ആയിരുന്നില്ല രജിത് പുറത്തുപോയത്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച വിഷയം മോഹന്‍ലാല്‍ എത്തിയ എപ്പിസോഡില്‍ വിചാരണ ചെയ്ത ശേഷമായിരുന്നു, രേഷ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് രജിത്ത് പുറത്തായത്. എന്നാല്‍ രജിത്തിനെ കുറിച്ചുള്ള കാര്യങ്ങളില്‍ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികളോടും മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചിരുന്നു. അതില്‍ ആര്യയും പാഷാണം ഷാജിയും അടക്കമുള്ളവര്‍ രജിത്തിന് പിന്തുണച്ചപ്പോള്‍ ഫുക്രു തീര്‍ത്തും വ്യത്യസ്തമായിട്ടായിരുന്നു ഇക്കാര്യം പറഞ്ഞത്.

ലാലേട്ടാ.. ഞാന്‍ ഇതു കഴിഞ്ഞപ്പോ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതു കുഴപ്പമില്ല.. എനിക്ക് പറ്റിപ്പോയതാന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്തു തന്നെയായാലും അദ്ദേഹത്തിന് പറ്റിപ്പോയതാണേലും അത് തെറ്റായിട്ടാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴും ഞാന്‍ അത് തന്നെയാണ് വിശ്വസിക്കുന്നത്. എന്തുകൊണ്ട് മുളക് അവിടേക്ക് എടുത്തു, അങ്ങനെയൊന്ന് അങ്ങോട്ട് കൊണ്ടുപോകേണ്ട ആവശ്യമില്ല എന്നത് ഇവിടെ ആരും ഓര്‍ക്കുന്നില്ല.

fukru against rajith kumar in bigg boss

രജിത്തുമായി നേരത്തെ പല ഫിസിക്കല്‍ പ്രശ്നങ്ങളും നിങ്ങള്‍ തമ്മിലുണ്ടായിരുന്നു അതുകൊണ്ടാണ് ചോദിച്ചതെന്ന് മോഹന്‍ലാല്‍ പറ‍ഞ്ഞു. എന്നാല്‍ എന്‍റെ വാശി തീര്‍ക്കുകയല്ലെന്നായിരുന്നു ഫുക്രു പറഞ്ഞത്. ഉള്ള കാര്യം പറഞ്ഞതാണെന്നും ഫുക്രു പറഞ്ഞു. പുള്ളിയെ കള്ളനെന്ന് വിളിച്ചതിന്‍റെ സങ്കടമുണ്ടായിരുന്നു. അതിപ്പോ എലീനയെ പട്ടിയെന്നൊക്കെ വിളിച്ചിരുന്നല്ലോ അതൊന്നും കാരണമായി പറയാനാകില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കള്ളനെന്ന് വിളിച്ചതിന് തിരിച്ച് ചെയ്യുമെന്ന് മൂപ്പര് പറഞ്ഞിരുന്നു. ആ ഒരു വിഷമം മനസിലൂണ്ടായിരുന്നു. പിന്നെ എന്തുകൊണ്ട് ചെയ്തുവെന്ന് അറിയില്ലെന്നും ഫുക്രു പറഞ്ഞു.

Follow Us:
Download App:
  • android
  • ios