Asianet News MalayalamAsianet News Malayalam

ഗ്വാളിയോർ തെരുവുകളിൽ ഭിക്ഷ യാചിച്ച് ഐഐടി ബിരുദധാരി; സന്നദ്ധ സംഘടന കണ്ടെടുത്ത 90 കാരന്റെ ജീവിതമിങ്ങനെ...

കഴിഞ്ഞ ദിവസം ഇതേ സംഘടന സമാനമായ രീതിയിൽ തെരുവിൽ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രക്ഷിച്ചിരുന്നു. ഇദ്ദേഹവും തെരുവിൽ ഭിക്ഷ യാചിക്കുകയായിരുന്നു.  
 

IIT graduate begging on the streets of Gwalior
Author
Madhya Pradesh, First Published Dec 9, 2020, 4:02 PM IST

ഭോപ്പാൽ: മികച്ച വിദ്യാഭ്യാസം നേടിയിട്ടും ജീവിതത്തിൽ ഒന്നുമാകാൻ സാധിക്കാത്തവരെക്കുറിച്ച് നാം കേട്ടിട്ടുണ്ടാകാം. എന്നാൽ ഐഐടി പോലെയുള്ള ലോകമറിയുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടും ശിഷ്ടകാലം യാചകനായി കഴിച്ചു കൂട്ടേണ്ടി വന്ന ഒരാളുണ്ടെന്ന അറിവ് തീർച്ചയായും നമ്മെ ഞെട്ടിക്കും. മധ്യപ്രദേശിലെ ഗ്വാളിയോറിൽ തെരുവുകളിലാണ് സുരേന്ദ്ര വശിസ്ത് എന്ന തൊണ്ണൂറുകാരൻ ഭിക്ഷ യാചിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. കാൺപൂർ ഐഐടിയിലായിരുന്നു തന്റെ വിദ്യാഭ്യാസമെന്ന് ഇയാൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നു. 

ആശ്രം സ്വർഗ് സദൻ എന്ന സംഘടനയാണ് ഇയാളെ തെരുവിൽ നിന്ന് കണ്ടെടുത്തത്. 'ഇദ്ദേഹത്തെ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് കാണുമ്പോൾ വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു. അദ്ദേഹത്തോട് സംസാരിക്കാനാരംഭിച്ചപ്പോൾ ഇംഗ്ലീഷിലുള്ള മറുപടി ഞങ്ങളെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുകയാണ്. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു.' സംഘടനയുടെ അംഗങ്ങളിലൊരാളായ വികാസ് ഗോസ്വാമി പറയുന്നു. കഴിഞ്ഞ ദിവസം ഇതേ സംഘടന സമാനമായ രീതിയിൽ തെരുവിൽ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രക്ഷിച്ചിരുന്നു. ഇദ്ദേഹവും നിരാലംബമായ അവസ്ഥയിൽ  തെരുവിൽ ഭിക്ഷ യാചിക്കുകയായിരുന്നു.  

1969 ൽ സുരേന്ദ്ര കാൺപൂർ ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസ്സായി. തുടർന്ന്  1972ൽ ലക്നൗവിലെ ഡിഎബി കോളേജിൽ നിന്ന് എഎൽ എം നേടിയതായും വികാസ് ഗോസ്വാമി പറഞ്ഞു. സുരേന്ദ്രയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ ഇക്കാര്യങ്ങളെല്ലാം വെളിപ്പെട്ടതെന്നും വികാസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios