കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉടലെടുത്തതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് സർവ്വകലാശാലകൾ വ്യക്തമാക്കുന്നു.
നിലവിലുള്ള ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നതിന് വേണ്ടി പുതിയ നിയമനങ്ങൾ കുറച്ചേ മതിയാകൂവെന്നും എം.ഐ.ടി കമ്മ്യൂണിറ്റി പ്രസിഡന്റ് റഫേൽ റെയ് ഫ് അറിയിച്ചു. കോവിഡിനെത്തുടർന്ന് വരുന്ന സാമ്പത്തിക വർഷം കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് . നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ ആലോചിക്കുന്നതെന്ന് മസാച്യുസെറ്റ്സ് സർവകലാശാല വ്യക്തമാക്കി. 2008-ലെ സാമ്പത്തിക മാന്ദ്യത്തെക്കാൾ വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ അമേരിക്കയിലെ പല സർവകലാശാലകളും ശമ്പളം വെട്ടിക്കുറയ്ക്കുകയോ നിയമനം നിർത്തിവെക്കുകയോ ചെയ്തിരിക്കുകയാണ്.
