ഗോവയിലെ വേൾഡ് പീസ് യൂണിവേഴ്സിറ്റി പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ട്രാൻസ്ഡിസിപ്ലിനറി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന സർവകലാശാല, ബി.ടെക് സി.എസ്.ഇ, ബി.എം.എസ്, ബി.ഡെസ്, ബി.എസ്‌സി സൈക്കോളജി തുടങ്ങിയ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഭാവിയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ടുള്ള റസിഡൻഷ്യൽ പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്.

തിരുവനന്തപുരം: ട്രാൻസ്ഡിസിപ്ലിനറി വിദ്യാഭ്യാസം മുൻനിർത്തി പ്രവർത്തിക്കുന്ന ഗോവയിലെ വേൾഡ് പീസ് യൂണിവേഴ്സിറ്റിയുടെ (ഡബ്ല്യുപിയു) പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (CSE), ബാച്ചിലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഓണേഴ്‌സ് BMS), ബി.ഡെസ് ഇൻ ഇന്റഗ്രേറ്റഡ് പ്രൊഡക്റ്റ് ഡിസൈൻ / കമ്മ്യൂണിക്കേഷൻ ഡിസൈൻ (B.Des), ബി.എസ്‌സി (ഓണേഴ്‌സ്) ഇൻ സൈക്കോളജി തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. ഭാവിയിലെ തൊഴിൽ സാധ്യതകൾ മുൻനിർത്തി റസിഡൻഷ്യൽ വിദ്യാഭ്യാസ രീതിയിലൂടെയുള്ള പാഠ്യപദ്ധതിയാണ് സർവകലാശാല മുന്നോട്ട് വെക്കുന്നതെന്ന് രജിസ്ട്രാറും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ ഡോ. വിജയൻ കരിപ്പാൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred