Asianet News MalayalamAsianet News Malayalam

മാർച്ച് പാദത്തിൽ നഷ്ടം നേരിട്ട് അശോക് ലെയ്‌ലാൻഡ്: ധനവിപണിയിലെ ഇടിവ് ബാധിച്ചുവെന്ന് കമ്പനി

"ലോകമെമ്പാടും, ഇന്ത്യയിലും COVID-19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് മൂലം ധനവിപണിയിൽ ഗണ്യമായ ഇടിവും അസ്ഥിരതയും സാമ്പത്തിക പ്രവർത്തനങ്ങളിൽ മാന്ദ്യവും സൃഷ്ടിച്ചു," അശോക് ലെയ്‌ലാൻഡ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

Ashok Leyland Reports Loss
Author
Mumbai, First Published Jun 26, 2020, 2:40 PM IST

മുംബൈ: 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിക്ക് 57 കോടി രൂപയുടെ നഷ്ടമുണ്ടായതായി അശോക് ലെയ്‌ലാൻഡ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 653 കോടി രൂപയുടെ ലാഭമുണ്ടായ സ്ഥാനത്താണ് ഈ വരുമാന ഇടിവ്. കൊവിഡ് -19 നെ തുടർന്നുളള ലോക്ക്ഡൗണുകളുടെയും തുടർന്നുള്ള സാമ്പത്തിക പ്രവർത്തനങ്ങളിലെ തളർച്ചയുടെയും ഫലമായി അശോക് ലെയ്‌ലാൻഡിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3,814 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വരുമാനം 8,723 കോടിയായിരുന്നു. 

"ലോകമെമ്പാടും, ഇന്ത്യയിലും COVID-19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് മൂലം ധനവിപണിയിൽ ഗണ്യമായ ഇടിവും അസ്ഥിരതയും സാമ്പത്തിക പ്രവർത്തനങ്ങളിൽ മാന്ദ്യവും സൃഷ്ടിച്ചു," അശോക് ലെയ്‌ലാൻഡ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

2019-20 സാമ്പത്തിക വർഷത്തിൽ അശോക് ലെയ്‌ലാൻഡിന്റെ വരുമാനം 17,467 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 29,055 കോടി രൂപയായിരുന്നു. 1,983 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 240 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള കമ്പനിയുടെ ലാഭം. 

Follow Us:
Download App:
  • android
  • ios