"ഇവികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാരിന് ഒരു പ്രധാന പങ്ക് വഹിക്കേണ്ടിവരും" 

ദില്ലി: വിലകൾ കൂടുതൽ യോജിക്കുകയും അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും മെച്ചപ്പെടുകയും ചെയ്യുന്നതിനാൽ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ ഇലക്ട്രിക്-വെഹിക്കിൾ (ഇവി) വിൽപ്പന പെട്രോളിയം വാഹന വിൽപ്പനയെ മറി‌കടക്കുമെന്ന് മഹീന്ദ്ര. സർക്കാരിന്റെ ഭാ​ഗത്ത് നിന്നുളള ഇടപെടലുകൾ ഇക്കാര്യത്തിൽ പ്രസക്തമാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇലക്ട്രിക് വാ​ഹനങ്ങളുടെ കോസ്റ്റ് പാരിറ്റിയുടെ കാര്യത്തിൽ അധികാരികൾക്ക് സഹായിക്കാൻ കഴിയുമെങ്കിലും, ഇന്ത്യയിൽ “സമ്പന്നർക്ക് കാറുകളിൽ സബ്‍സിഡി നൽകുന്നത് ന്യായീകരിക്കാൻ സർക്കാരിന് ബുദ്ധിമുട്ടാണ്,” മഹീന്ദ്ര ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അനിഷ് ഷാ തിങ്കളാഴ്ച ബ്ലൂംബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “സാങ്കേതികവിദ്യയുടെ മുന്നേറ്റം ഞങ്ങൾ വേ​ഗം നടപ്പാക്കേണ്ടതുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാരിന് ഒരു പ്രധാന പങ്ക് വഹിക്കേണ്ടിവരും. സാങ്കേതികമായി, ചാർജ് ചെയ്യുന്ന സമയവും ഡ്രൈവ് ചെയ്യുന്ന ദൂരവും ഇതിനകം തന്നെ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു.