ആമസോൺ സമർപ്പിച്ച ഹർജിയിൽ കിഷോർ ബിയാനി മൂന്നാം കക്ഷിയും രാകേഷ് ബിയാനി (ഫ്യൂചർ റീടെയ്ൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ) എട്ടാം കക്ഷിയുമാണ്.
ദില്ലി: ആമസോണും ഫ്യൂചർ ഗ്രൂപ്പും തമ്മിലുള്ള തർക്കം പുതിയ തലത്തിൽ. ഇത് കണ്ട് അമ്പരന്ന് വാ പൊളിച്ചിരിക്കുകയാണ് ബിസിനസ് ലോകം. ആമസോൺ ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്ന ഹർജിയാണ് ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഫ്യൂചർ ഗ്രൂപ്പ് സ്ഥാപകൻ കിഷോർ ബിയാനിയെ തടങ്കലിലാക്കണമെന്നും ആസ്തികൾ കണ്ടുകെട്ടണമെന്നും ആവശ്യപ്പെടുന്നു. ആർബിട്രേഷൻ കോടതി വിധി ലംഘിച്ചതിനാണ് നടപടി തേടിയിരിക്കുന്നത്.
ആമസോൺ സമർപ്പിച്ച ഹർജിയിൽ കിഷോർ ബിയാനി മൂന്നാം കക്ഷിയും രാകേഷ് ബിയാനി (ഫ്യൂചർ റീടെയ്ൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ) എട്ടാം കക്ഷിയുമാണ്. 2020 ഡിസംബർ 21 ന് ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഫ്യൂചർ ഗ്രൂപ്പിന്റെ സ്ഥാപകരും ഹർജിയിൽ പറയുന്ന മറ്റ് കക്ഷികളും ലംഘിച്ചുവെന്നും ആമസോൺ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച ഫ്യൂചർ - റിലയൻസ് ഇടപാടിന് സെബി അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചും അനുവാദം നൽകി. എന്നാൽ സെബിയുടെ അനുമതി കോടതി തീരുമാനവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് ആമസോൺ കമ്പനിയുടെ വാദം.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 26, 2021, 5:47 PM IST
Post your Comments