81 പന്തില്‍ 82 റണ്‍സുമായി സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന കിഷനെ വീഴ്ത്തിയ റൗഫ് ബാബറിന്‍റെ വിശ്വാസം കാത്തു. എന്നാല്‍ കിഷനെ പുറത്താക്കിയശേഷം ഹാരിസ് റൗഫ് നല്‍കിയ യാത്രയയപ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് അത്ര രസിച്ചില്ല.

പല്ലെക്കെല്ലെ: ഏഷ്യാ കപ്പ് ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത് ഇഷാന്‍ കിഷനായിരുന്നു. 66 റണ്‍സില്‍ നാലു വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഏകദിന കരിയറില്‍ ആദ്യമായി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കിഷന്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ചാണ് പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കിയത്.

പാക് പേസര്‍മാര്‍ തുടക്കത്തിലെ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പതറിയ ഇന്ത്യക്ക് കിഷന്‍റെ പ്രത്യാക്രമണമാണ് ആത്മവിശ്വാസം നല്‍കിയത്. ശുഭ്മാന്‍ ഗില്ലിനെയും ശ്രേയസ് അയ്യരെയും വീഴ്ത്തി ഇന്ത്യക്ക് ഭീഷണിയായ പാക് പേസര്‍ ഹാരിസ് റൗഫിനെതിരെ ആയിരുന്നു കിഷന്‍ തുടക്കത്തില്‍ സാഹസിക ഷോട്ടുകള്‍ കളിച്ച് തിരിച്ചടിച്ചത്. കിഷനും പാണ്ഡ്യയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 138 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയ ഇന്ത്യയെ 200 കടത്തിയതിന് പിന്നാലെ പാക് നായകന്‍ ബാബര്‍ അസം വീണ്ടും ഹാരിസ് റൗഫിനെ പന്തെറിയാന്‍ വിളിച്ചു.

ഏഷ്യാ കപ്പ്: പൊരുതിയത് പാണ്ഡ്യയും കിഷനും മാത്രം; ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

Scroll to load tweet…

81 പന്തില്‍ 82 റണ്‍സുമായി സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന കിഷനെ വീഴ്ത്തിയ റൗഫ് ബാബറിന്‍റെ വിശ്വാസം കാത്തു. എന്നാല്‍ കിഷനെ പുറത്താക്കിയശേഷം ഹാരിസ് റൗഫ് നല്‍കിയ യാത്രയയപ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് അത്ര രസിച്ചില്ല. വിക്കറ്റ് വീഴ്ത്തിയശേഷം കിഷനുനുനേരെ കയറിപ്പോ എന്ന് ആക്രോശിച്ചാണ് റൗഫ് വിക്കറ്റ് വീഴ്ച ആഘോഷിച്ചത്.

Scroll to load tweet…

റൗഫിന്‍റെ വിജയാഘോഷത്തിനുള്ള മറുപടി അധികം വൈകില്ലെന്നാണ് ഇന്ത്യന്‍ ആരാധകര്‍ മറുപടി നല്‍കുന്നത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 82 റണ്‍സെടുത്തപ്പോള്‍ വാലറ്റത്ത് 14 പന്തില്‍16 റണ്‍സെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങാനായില്ല. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക