Asianet News MalayalamAsianet News Malayalam

ഇന്ത്യ-പാക് മത്സര ടിക്കറ്റുകള്‍ക്ക് കൊള്ളവില; മറിച്ചുവില്‍ക്കുന്ന ടിക്കറ്റ് വാങ്ങിയാല്‍ എട്ടിന്‍റെ പണി

പരസ്യങ്ങള്‍ നല്‍കുന്ന വെബ്സൈറ്റായ Dubizzle ല്‍ 2500 ദിര്‍ഹത്തില്‍ താഴെ വിലയുള്ള ഹോസ്പിറ്റാലിറ്റി ലോഞ്ച് ടിക്കറ്റിന് 5500 രൂപക്കാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. 250 ദിര്‍ഹം വിലയുള്ള ഗ്യാലറി ടിക്കറ്റിന് 700 ദിര്‍മാണ് കരിഞ്ചന്തയില്‍ വില. ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചു വിറ്റാല്‍ വാങ്ങിയ ടിക്കറ്റുകള്‍ അസാധുവാകുമെന്ന് ടൂര്‍ണമെന്‍റിന്‍റെ ടിക്കറ്റിംഗ് പാര്‍ട്ണര്‍മാരായ പ്ലാറ്റിനം നെറ്റ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

 

Asia Cup: India-Pakistan match tickets available in black market for double price
Author
Dubai - United Arab Emirates, First Published Aug 16, 2022, 8:18 PM IST

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ 28ന് നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്‍റെ ആദ്യഘട്ട ടിക്കറ്റ് വില്‍പന ഇന്നലെ പൂര്‍ത്തിയായതിന് പിന്നാലെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ കൊള്ളവിലക്ക് വില്‍പനക്ക്. ഇന്നലെ ഓണ്‍ലൈനായി ടിക്കറ്റ് വില്‍പന ആരംഭിച്ച ഉടന്‍ മൂന്ന് മണിക്കൂറിനുള്ളിലല്‍ ആദ്യഘട്ട ടിക്കറ്റുകളെല്ലാം വിറ്റു പോയിരുന്നു. ടിക്കറ്റ് കിട്ടാതെ ആയിരക്കണക്കിനാളുകള്‍ നിരാശരാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പനക്കെത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പരസ്യങ്ങള്‍ നല്‍കുന്ന വെബ്സൈറ്റായ Dubizzle ല്‍ 2500(ഏകദേശം 1,10000 രൂപ) ദിര്‍ഹത്തില്‍ താഴെ വിലയുള്ള ഹോസ്പിറ്റാലിറ്റി ലോഞ്ച് ടിക്കറ്റിന് 5500 ദിര്‍ഹത്തിനാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. 250 ദിര്‍ഹം(5300 രൂപ) വിലയുള്ള ഗ്യാലറി ടിക്കറ്റിന് 700 ദിര്‍ഹമാണ്(10,600 രൂപ) കരിഞ്ചന്തയില്‍ വില. ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചു വിറ്റാല്‍ വാങ്ങിയ ടിക്കറ്റുകള്‍ അസാധുവാകുമെന്ന് ടൂര്‍ണമെന്‍റിന്‍റെ ടിക്കറ്റിംഗ് പാര്‍ട്ണര്‍മാരായ പ്ലാറ്റിനം നെറ്റ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

കരഞ്ചന്തയില്‍ ലഭിക്കുന്ന ടിക്കറ്റുകള്‍ വാങ്ങിയാല്‍ എട്ടിന്‍റെ പണി

പ്ലാറ്റിനം ലിസ്റ്റ് ബ്രാന്‍ഡ‍ഡ് ടിക്കറ്റുകള്‍ ആളുകളുടെ കൈയില്‍ നിന്ന് വാങ്ങിയാല്‍  ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സ്റ്റേ‍ഡിയത്തില്‍ പ്രവേശിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന സമയത്ത് മുഴുവന്‍ പേരും തിരിച്ചറിയല്‍ രേഖയും നല്‍കണം. സ്റ്റേ‍ഡിയത്തിലേക്ക പ്രവേശിക്കുമ്പോള്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ഒത്തുനോക്കുമെന്നും ഇത് ഒത്തുപോകുന്നില്ലെങ്കില്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനാവില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഒരു ഐഡി പ്രൂഫ് വെച്ച് വാങ്ങിയിട്ടുണ്ടെങ്കില്‍ എല്ലാവരും ഒരേസയമം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കേണ്ടിവരും. ഇന്നലെ നാലു ടിക്കറ്റുകള്‍ വാങ്ങിയ ഒരാള്‍ അത് കുറച്ചു സമയത്തിനുശേഷം വില കൂട്ടി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്ലാറ്റിനം നെറ്റ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഇന്നലെ ടിക്കറ്റ് വില്‍പന തുടങ്ങിയ ഉടന്‍ ഒട്ടേറേപ്പേര്‍ ഒരുമിച്ച് ടിക്കറ്റിനായി സൈറ്റില്‍ കയറിയതിനെത്തുടര്‍ന്ന് സൈറ്റ് പണിമുടക്കുകയും പലര്‍ക്കും ടിക്കറ്റ് കിട്ടാതെ നിരാശാവേണ്ടിയും വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തിന് പുറമെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഉണ്ടാകും. ഇതിന് ശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ പരമ്പരാഗത വൈരികളുടെ പോരാട്ടം കാണാന്‍ യുഎഇയിലെ ആരാധകര്‍ക്ക് അവസരം ലഭിക്കും.

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു, പക്ഷെ ആരാധകര്‍ നിരാശരാവേണ്ട

ഇന്ത്യ-പാക് പോരാട്ടം ദുബായിയില്‍

28ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദിയാവുക. 25000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് സ്റ്റേഡിയം. 28-ഞായറാഴ്ച അവധി ദിനമായതിനാല്‍ ഇന്ത്യ-പാക് പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.

Follow Us:
Download App:
  • android
  • ios