ലഞ്ചിന് പിരിയുപമ്പോള്‍ 95-3 എന്ന സ്കോറില്‍ പതറിയ ഓസീസിന് പിന്നീട് പൊകുതി നിന്ന ഉസ്മാന്‍ ഖവാജയുടെയും(81), ട്രാവിസ് ഹെഡ്ഡിന്‍റെയും(12), അലക്സ് ക്യാരിയുടെയും(0) വിക്കറ്റുകള്‍ നഷ്ടമാവുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 168 റണ്‍സെ ഉണ്ടായിരുന്നുള്ളു.

ദില്ലി: ഇന്ത്യക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ നല്ല തുടക്കത്തിനുശേഷം തകര്‍ന്ന ഓസ്ട്രേലിയക്കായി പീറ്റര്‍ ഹാന്‍ഡ്സ്കോംബും പാറ്റ് കമിന്‍സും പൊരുതുന്നു. ചായക്ക് മുമ്പ് 168-6ലേക്ക് വീണ ഓസീസിനെ ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ 200 കടത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയിലാണ് 54 റണ്‍സോടെ പീറ്റര്‍ ഹാന്‍ഡസ്കോംബും റണ്ണൊന്നുമെടുക്കാതെ നേഥന്‍ ലിയോണുമാണ് ക്രീസില്‍. 33 റണ്‍സെടുത്ത പാറ്റ് കമിന്‍സിന്‍റെയും റണ്‍സൊന്നുമെടുക്കാത്ത ടോഡ് മര്‍ഫിയുടെയും വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് ചായക്ക് തൊട്ടുപിന്നാലെ നഷ്ടമായത്. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂൂന്ന് വീതവും ഷമി രണ്ട് വിക്കറ്റും വീഴ്ത്തി.

കറക്കിയിട്ട് അശ്വിന്‍, കരകയറ്റി ഹാന്‍ഡ്സ്കോംബും ഖവാജയും

ലഞ്ചിന് പിരിയുപമ്പോള്‍ 95-3 എന്ന സ്കോറില്‍ പതറിയ ഓസീസിന് പിന്നീട് പൊകുതി നിന്ന ഉസ്മാന്‍ ഖവാജയുടെയും(81), ട്രാവിസ് ഹെഡ്ഡിന്‍റെയും(12), അലക്സ് ക്യാരിയുടെയും(0) വിക്കറ്റുകള്‍ നഷ്ടമാവുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 168 റണ്‍സെ ഉണ്ടായിരുന്നുള്ളു. ഖവാജയെയും അലക്സ് ക്യാരിയെയയും അടുത്തടുത്ത് നഷ്ടമായതോടെ ഓസ്ട്രേലിയ എളുപ്പം തകരുമെന്ന് കരുതിയെങ്കിലും കമിന്‍സും ഹാന്‍ഡ്സ്കോംബും പ്രതിരോധിച്ചു നിന്നു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. 33 റണ്‍സെടുത്ത കമിന്‍സിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. അതേ ഓവറില്‍ ടോഡ് മര്‍ഫിയെ ബൗള്‍ഡാക്കി ജഡേജ തകര്‍ച്ചക്ക് വേഗം കൂട്ടി.

Scroll to load tweet…

നേരത്തെ നല്ല തുടക്കത്തിനുശേഷമാണ് ഓസ്ട്രേലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഖവാജയും വാര്‍ണറും ഓസ്ട്രേലിയക്ക് നല്ല തുടക്കമാണ് നല്‍കിയത്. പതിവുപോലെ ഷമിക്കും അശ്വിനും മുന്നില്‍ വാര്‍ണര്‍ പതറിയപ്പോള്‍ ആദ്യ റണ്ണെടുക്കാന്‍ നേരിട്ടത് 21 പന്തുകള്‍ നേരിട്ടു. പതിനാറാം ഓവറില്‍ ടീം സ്കോര്‍ 50ല്‍ എത്തിയതിന് പിന്നാലെ ഡേവിഡ് വാര്‍ണറെ വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരത്തിന്‍റെ കൈകളിലെത്തിച്ച് ഷമി ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. 44 പന്തില്‍ 15 റണ്‍സായിരുന്നു വാര്‍ണറുടെ സംഭാവന.

അമ്പരപ്പിക്കുന്ന ക്യാച്ചുമായി രാഹുല്‍! കണ്ണുതള്ളി ഖവാജ; സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ജഡേജ- വീഡിയോ

വണ്‍ ഡൗണായി എത്തിയ മാര്‍നസ് ലാബുഷെയ്ന്‍ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിത്. അശ്വിനും ഷമിക്കും ജഡേജക്കുമെരെ തകര്‍പ്പന്‍ ഷോട്ടുകളുമായി ഖവാജയും ലാബുഷെയ്നും കളം നിറഞ്ഞതോടെ ഓസീസ് 91-1 എന്ന മികച്ച നിലയിലെത്തി. എന്നാല്‍ ലഞ്ചിന് തൊട്ടു മുമ്പ് ലാബുഷെയ്നിനെ(18) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അശ്വിന്‍ അതേ ഓവറില്‍ സ്റ്റീവ് സ്മിത്തിനെ(0) വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരത്തിന്‍റെ കൈകളിലെത്തിച്ച് ഓസീസിനെ ഞെട്ടിച്ചു.

ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യയും ഓസ്ട്രേലിയയും ഇന്നിറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയപ്പോള്‍ ഓസ്ട്രേലിയ മാറ്റ് റെന്‍ഷോക്ക് പകരം ട്രാവിസ് ഹെഡ്ഡിനെയും സ്കോട് ബൊളാണ്ടിന് പകരം മാത്യു കുനെമാനെയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.