നാലിന് 77 എന്ന നിലയിലാണ് ഓസീസ് നാലാംദിനം ആരംഭിച്ചത്. സ്റ്റീവന്‍ സ്മിത്ത് (9), മര്‍നസ് ലബുഷെയ്ന്‍ (6), ഉസ്മാന്‍ ഖവാജ (11), കാമറൂണ്‍ ഗ്രീന്‍ (5) എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയിരുന്നു.
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരെയ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. രണ്ടാം മത്സരം മൂന്ന് വിക്കറ്റിന് ജയിച്ചതോടെയാണ് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയത്. തോല്‍വി മുന്നില്‍ കണ്ട ഓസീസിനെ മിച്ചല്‍ മാര്‍ഷ് (80), അലക്‌സ് ക്യാരി (123 പന്തില്‍ പുറത്താവാതെ 98) എന്നിവരുടെ ഇന്നിംഗ്‌സാണ് വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ബോര്‍ഡ്: ന്യൂസിലന്‍ഡ് 162, 372 & ഓസ്‌ട്രേലിയ 256, 281/7. നിര്‍ണായക പ്രകടനം പുറത്തെടുത്ത ക്യാരി തന്നെയാണ് മത്സരത്തിലെ താരം. മാറ്റ് ഹെന്റി പരമ്പരയുടെ താരമായി.
നാലിന് 77 എന്ന നിലയിലാണ് ഓസീസ് നാലാംദിനം ആരംഭിച്ചത്. സ്റ്റീവന്‍ സ്മിത്ത് (9), മര്‍നസ് ലബുഷെയ്ന്‍ (6), ഉസ്മാന്‍ ഖവാജ (11), കാമറൂണ്‍ ഗ്രീന്‍ (5) എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയിരുന്നു. ഇന്ന് വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍സും കൂടി ചേര്‍ത്ത് ട്രാവിസ് ഹെഡും (18) മടങ്ങി. ഇതോടെ അഞ്ചിന് 80 എന്ന നിലയിലായി ഓസീസ്. പിന്നാലെയാണ് ക്രീസിലുറച്ച മാര്‍ഷ് - ക്യാരി സഖ്യം ഏകദിന ശൈലില്‍ ബാറ്റ വീശി. ആ തന്ത്രം വിജയിക്കുകയും ചെയ്തു.
ഇരുവരും 140 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ മിച്ചല്‍ മാര്‍ഷിനേയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി കിവീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 102 പന്തുകള്‍ നേരിട്ട മാര്‍ഷ് ഒരു സിക്‌സും 10 ഫോറും നേടിയിരുന്നു. ഇരുവരും മടങ്ങിയെങ്കിലും പാറ്റ് കമ്മിന്‍സ് (44 പന്തില്‍ 32) - ക്യാരി സഖ്യം കിവീസിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 61 റണ്‍സ് കൂട്ടിചേര്‍ത്തു. കിവീസിന് വേണ്ടി ബെന്‍ സീര്‍സ് നാല് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിംഗ്‌സില്‍ രചിൻ രവീന്ദ്രന്‍ (82), ടോം ലാഥം (73), കെയ്ന്‍ വില്യംസണ്‍ (51), ഡാരില്‍ മിച്ചല്‍ (58), സ്‌കോട്ട് കുഗെല്‍ജിന്‍ (44) എന്നിവരുടെ ഇന്നിംഗ്‌സാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്. കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തിയരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ കിവീസിനെ 162ന് പുറത്താക്കിയത് ജോഷ് ഹേസല്‍വുഡിന്റെ പ്രകടനമായിരുന്നു. 38 റണ്‍സ് നേടിയ ലാഥമായിരുന്നു ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസീസ് 256ന് പുറത്താവുകയായിരുന്നു. മര്‍നസ് ലബുഷെയ്‌നിന്റെ (90) ഇന്നിംഗ്‌സാണ് ഓസീസിനെ രക്ഷപ്പെടുത്തിയത്.

