മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ തെംബ ബവൂമയെ (0) പുറത്താക്കി മാര്‍കസ് സ്റ്റോയിനിസ് ഓസീസിന് ആത്മവിശ്വാസം നല്‍കി.

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നം ടി20യില്‍ ഓസ്‌ട്രേലിയക്ക് 191 റണ്‍സ് വിജയലക്ഷ്യം. ഡര്‍ബനില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഡോണോവന്‍ ഫെറൈരയാണ് (21 പന്തില്‍ 48) മികച്ച സ്‌കോറിലേക്ക് നയിച്ചത്. റീസ ഹെന്‍ഡ്രിക്‌സ് (42), എയ്ഡ്ന്‍ മാര്‍ക്രം (41) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. എട്ട് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക നഷ്ടമായി. സീന്‍ അബോട്ട് ഓസീസിനായി നാല് വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് ടി20കളും ജയിച്ച ഓസ്‌ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ന് ജയിച്ചാല്‍ സന്ദര്‍ശകര്‍ക്ക് പരമ്പര തൂത്തുവാരാം.

മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ തെംബ ബവൂമയെ (0) പുറത്താക്കി മാര്‍കസ് സ്റ്റോയിനിസ് ഓസീസിന് ആത്മവിശ്വാസം നല്‍കി. മുന്നാം ഓവറില്‍ മാത്യൂ ബ്രീട്‌സ്‌കയും (5) മടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ ഹെന്‍ഡ്രിക്‌സ് - മാര്‍ക്രം സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ക്യാപ്റ്റന്‍ മാര്‍ക്രമിന് എട്ടാം ഓവറില്‍ മടങ്ങേണ്ടിവന്നു. 23 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും നാല് ഫോറും നേടിയ താരത്തെ സീന്‍ അബോട്ട് മടക്കുകയായിരുന്നു. 

പിന്നീടെത്തിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് (25) നിര്‍ണായക സംഭാവന നല്‍കി. ഹെന്‍ഡ്രിക്‌സിനൊപ്പം 46 റണ്‍സാണ് സ്റ്റബ്‌സ് കൂട്ടിചേര്‍ത്തത്. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി. ഹെന്‍ഡ്രിക്‌സിനെ തന്‍വീര്‍ സംഗ മടക്കി. സ്റ്റബ്‌സിനെ അബോട്ടും തിരിച്ചയച്ചു. ബോണ്‍ ഫൊര്‍ട്വിന് (0) നിരാശപ്പെടുത്തി. ഇതോടെ ആറിന് 122 എന്ന നിലയിലേക്ക് വീണു ദക്ഷിണാഫ്രിക്ക. പിന്നീടായിരുന്നു ഫെറൈരയുടെ രക്ഷാപ്രവര്‍ത്തം. 

കേവലം 21 പന്തുകള്‍ മാത്രം നേരിട്ട ഫെറൈറ അഞ്ച് സിക്‌സും ഒരു ഫോറും നേടി. ജെറാള്‍ഡ് കൊട്‌സീക്കൊപ്പം (13) 54 റണ്‍സാണ് ഫെറൈര കൂട്ടിചേര്‍ത്തത്. കോട്‌സീക്ക് പിന്നാലെ അവസാന ഓവറില്‍ ഫെറൈര റണ്ണൗട്ടായി. കേശവ് മഹാരാജ് (9), ലുംഗി എന്‍ഗിഡി (2) പുറത്താവാതെ നിന്നു. സ്റ്റോയിനിസിന് രണ്ട് വിക്കറ്റുണ്ട്.

അത് കാര്യമാക്കേണ്ടതില്ല! ഇന്ത്യന്‍ താരങ്ങളുടെ ഫോമിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തള്ളി സുനില്‍ ഗവാസ്‌കര്‍