ഞായറാഴ്ച്ച വരണ്ട കാലാവസ്ഥ ആയിരിക്കുമെന്നും മഴ പെയ്യാനുള്ള സാധ്യത എട്ട് ശതമാനം മാത്രമാണെന്നും അക്യുവെതര്‍ പറയുന്നു.

ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ ആദ്യദിനം ഭൂരിഭാഗവും മഴയെടുത്തിരുന്നു. ഒന്നാം ദിവസം ആദ്യ സെഷനിലെ 13.2 ഓവര്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 28 റണ്‍സാണ് നേടിയത്. ഉസ്മാന്‍ ഖവാജ (19), നഥാന്‍ മക്‌സ്വീനി (4) എന്നിവരാണ് ക്രീസില്‍. പിന്നീട് ലഞ്ചിനുശേഷം കുറച്ചുസമയം മഴ മാറിയെങ്കിലും വീണ്ടും മഴ കനത്തു. ഇതോടെ രണ്ട് സെഷനുകളിലെയും കളി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ആദ്യദിനം മഴയെടുത്തതിന് പിന്നാലെ ആരാധകരും നിരാശയിലായിരുന്നു. വരും ദിവസങ്ങളില്‍ എന്തായിരിക്കും സാഹചര്യമെന്നുമാണ് ക്രിക്കറ്റ് ആരാധകര്‍ ചിന്തിക്കുന്നത്. എന്തായാലും രണ്ടാം ദിനം ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വകയുണ്ട്. ഞായറാഴ്ച്ച വരണ്ട കാലാവസ്ഥ ആയിരിക്കുമെന്നും മഴ പെയ്യാനുള്ള സാധ്യത എട്ട് ശതമാനം മാത്രമാണെന്നും അക്യുവെതര്‍ പറയുന്നു. എന്നാല്‍ മൂന്നാം ദിനം മഴയുടെ സാധ്യത കൂടുതലാണ്. 69% മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. 1.30 മണിക്കൂര്‍ മിനിറ്റ് മഴയ്ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നു. നാല്, അഞ്ച് ദിവസങ്ങളില്‍ യഥാക്രമം 84%, 56% മഴയ്ക്ക് സാധ്യതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അക്യുവെതറിന്റെ പ്രവചനം.

ഇന്ന് മത്സരം കാണാനെത്തിയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു. സ്റ്റേഡിയത്തിലെത്തിയ 30,145 ആരാധകര്‍ക്ക് മുഴുവന്‍ പണം തിരികെ നല്‍കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിയമനുസരിച്ച്, 15 ഓവറില്‍ താഴെ ബൗള്‍ ചെയ്താല്‍, ആരാധകര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. നിയമം പാലിക്കപ്പെടുകയും ചെയ്തു.

ഒരാള്‍ക്ക് ആറ് വിക്കറ്റ്, മറ്റൊരാള്‍ക്ക് സെഞ്ചുറി! എന്നിട്ടും കേരളം തോറ്റു, വനിതാ ഏകദിനത്തില്‍ ഹൈദരാബാദിന് ജയം

ബ്രിസ്‌ബേനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മേഘാവൃതമായ അന്തരീക്ഷത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് നേരത്തെ വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഓസീസ് ഓപ്പണര്‍മാര്‍ ഫലപ്രദമായി പ്രതിരോധിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും നിലവില്‍ 1-1ന് ഒപ്പമാണ്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡജേ ടീമിലെത്തി. ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപിനേയും തിരിച്ചുകൊണ്ടുവന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തിരിച്ചടി

മഴമൂലം ടെസ്റ്റ് സമനിലയിലായാല്‍ പോയന്റുകള്‍ പങ്കുവെക്കപ്പെടുമെന്നതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേല്‍ക്കും. ഓസ്‌ട്രേലിയക്കെതിരായ അവശേഷിക്കുന്ന മൂന്നു ടെസ്റ്റും ജയിച്ചാലെ മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനലിലെത്താനാവു. പാകിസ്ഥാനെതിരായ പരമ്പരക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്ക ഫൈനല്‍ ഉറപ്പാക്കാന്‍ ഒരു വിജയം മാത്രം അകലെയാണ്. ഇന്ത്യക്കെതിരായ പരമ്പരക്ക് ശേഷം ഓസ്‌ട്രേിലയക്ക് ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയുണ്ട്. 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അവസാന പരമ്പരയാണിത്.