ഇന്ന് രഹാനെയുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യ നഷ്ടമാകുന്നത്. 180 പന്തില്‍ 108 റണ്‍സെടുത്ത താരത്തെ തക്രാള്‍ മടക്കുകയായിരുന്നു.

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈക്കെതിരെ ഹരിയാനയ്ക്ക് 354 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ മുംബൈ രണ്ടാം ഇന്നിംഗ്‌സില്‍ 339ന് പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ (108) സെഞ്ചുറിയാണ് മുംബൈയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സൂര്യകുമാര്‍ യാദവും (70) മുംബൈ നിരയില്‍ തിളങ്ങി. ശിവം ദുബെ (48), സിദ്ധേഷ് ലാഡ് (43) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. നാലിന് 278 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗിനെത്തിയ മുംബൈക്ക് വേഗത്തില്‍ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. അനുജ് തക്രാള്‍ ഹരിയാനയ്ക്ക് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ന് രഹാനെയുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യ നഷ്ടമാകുന്നത്. 180 പന്തില്‍ 108 റണ്‍സെടുത്ത താരത്തെ തക്രാള്‍ മടക്കുകയായിരുന്നു. തിരിച്ചയക്കുകയായിരുന്നു. 13 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. വൈകാതെ ശിവം ദുബെ പവലിയനില്‍ തിരിച്ചെത്തി. തക്രാള്‍ തന്നെയാണ് ദുബെയെ മടക്കിയത്. തുടര്‍ന്നെത്തിയ ഷംസ് മുലാനി (5), ഷാര്‍ദുല്‍ ഠാക്കൂര്‍ (6), തനുഷ് കൊട്ടിയാന്‍ (6) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ഇന്നിംഗ്സില്‍ അത്ര നല്ലതായിരുന്നില്ല മുംബൈയുടെ തുടക്കം. 

സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ ആകാശ് ആനന്ദിന്റെ (10) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. പിന്നാലെ ആയുഷ് മാത്രെയും (31) മടങ്ങി. ഇതോടെ രണ്ടിന് 48 എന്ന നിലയിലായി മുംബൈ. നാലാം വിക്കറ്റില്‍ സിദ്ധേഷ് ലാഡ് (43) രഹാനെ സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ ലാഡിനെ ജയന്ത് യാദവ് മടക്കി. ക്രീസില്‍ ഒന്നിച്ച രഹാനെ - സൂര്യ രഹാനെ മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 129 റണ്‍സ് കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സൂര്യ ഫോമിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍ അനുജ് താക്കൂറിന്റെ പന്തില്‍ മടങ്ങി. 86 പന്തുകള്‍ നേരിട്ട താരം എട്ട് ഫോറും രണ്ട് സിക്സും നേടി. സൂര്യ മടങ്ങുമ്പോള്‍ നാലിന് 229 എന്ന നിലയിലായിരുന്നു മുംബൈ. 

കോലിയേയും രോഹിത്തിനേയും പിന്നിലാക്കി വില്യംസണ്‍! ഏകദിനത്തില്‍ വേഗത്തില്‍ 7000 ക്ലബിലെത്തുന്ന രണ്ടാമത്തെ താരം

നേരത്തെ, ആറ് വിക്കറ്റ് നേടിയ ഷാര്‍ദൂല്‍ ഠാക്കൂറാണ് ഹരിയാനയെ തകര്‍ത്തത്. അഞ്ചിന് 263 എന്ന ശക്തമായ നിലയിലായിരുന്നു ഹരിയാന. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിന് 52 റണ്‍സ് മാത്രം പിറകില്‍. എന്നാല്‍ 38 റണ്‍സിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കൂടി ഹരിയാനയ്ക്ക് നഷ്ടമായി. 136 റണ്‍സെടുത്ത അങ്കിത് കുമാര്‍ മാത്രമാണ് ഹരിയാന നിരയില്‍ തിളങ്ങിയത്. ലക്ഷ്യ ദലാല്‍ (34), യഷ് വര്‍ധന്‍ ദലാല്‍ (36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

നേരത്തെ, വാലറ്റക്കാരായ ഷംസ് മുലാനി (91), തനുഷ് കൊട്ടിയാന്‍ (97) എന്നിവരുടെ ഇന്നിംഗ്സാണ് മുംബൈയെ ഒന്നാം ഇന്നിംഗ്സില്‍ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ ഏഴിന് 113 എന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ മുലാനി - തനുഷ് സഖ്യം 165 റണ്‍സ് കൂട്ടിചേര്‍ത്ത്, മുംബൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ആയുഷ് മാത്രെ (0), ആകാശ് ആനന്ദ് (10), സിദ്ധേഷ് ലാഡ് (4), അജിന്‍ക്യ രഹാനെ (31), സൂര്യകുമാര്‍ യാദവ് (9), ശിവം ദുബെ (28), ഷാര്‍ദുല്‍ (15), റോയ്സ്റ്റണ്‍ ഡയര്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മോഹിത് അവാസ്തി (18) പുറത്താവാതെ നിന്നു. സുമിത് കുമാര്‍, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.