Asianet News MalayalamAsianet News Malayalam

വിസ്‌മയ തിരിച്ചുവരവ്! 98-7ല്‍ നിന്ന് 249ലേക്ക്; നെതര്‍ലന്‍ഡ്‌സിനെതിരെ പൊരുതിക്കയറി സിംബാബ്‌വെ

വാലറ്റത്ത് വെല്ലിംഗ്‌ടണ്‍ മസാക്കഡ്‌സയും റിച്ചാര്‍ നഗാരവയുടേയും പ്രകടനം നിര്‍ണായകമായി

Clive Madande fifty helps Zimbabwe stable score against Netherlands in 1st ODI jje
Author
First Published Mar 21, 2023, 4:33 PM IST

ഹരാരെ: നെതര്‍ലന്‍ഡ്‌സിന് എതിരായ ആദ്യ ഏകദിനത്തില്‍ ശക്തമായ തിരിച്ചുവരവില്‍ സിംബാബ്‌വെയ്ക്ക് മോശമല്ലാത്ത സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 47.3 ഓവറില്‍ 249 റണ്‍സില്‍ പുറത്തായി. അര്‍ധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ക്ലൈവ് മഡാണ്ടേയാണ് ടോപ്പ് സ്കോറര്‍. ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ തുരുതുരാ വിക്കറ്റ് വീണപ്പോള്‍ വാലറ്റത്ത് വെല്ലിംഗ്‌ടണ്‍ മസാക്കഡ്‌സയും റിച്ചാര്‍ഡ് നഗാരവയും ക്ലൈവിനൊപ്പം നടത്തിയ പ്രകടനം നിര്‍ണായകമായി. നെതര്‍ലന്‍ഡ്‌സിനായി ഫ്രഡ് ക്ലാസന്‍ മൂന്നും പോള്‍ വാന്‍ മീകെരെന്‍ രണ്ടും ബ്രാണ്ടന്‍ ഗ്ലോവറും വിക്രംജിത് സിംഗും ഷാരീഖ് അഹമ്മദും ഓരോ വിക്കറ്റും വീഴ്‌ത്തി. 

98-7ല്‍ നിന്ന് 249ലേക്ക്

നെതര്‍ലന്‍ഡ് പേസര്‍മാര്‍ തുടക്കത്തിലെ പ്രഹരം നല്‍കിയപ്പോള്‍ തകര്‍ച്ചയോടെയായിരുന്നു സിംബാബ്‌വെ ബാറ്റിംഗിന്‍റെ തുടക്കം. ടീം സ്കോര്‍ 13ന് ആദ്യ വിക്കറ്റും 18ന് രണ്ടാമത്തെയും 31ന് മൂന്നാമത്തെയും 48ന് നാലാമത്തെയും 70ന് അഞ്ചാമത്തെയും 91ന് ആറാമത്തേയും 98ന് ഏഴാമത്തേയും വിക്കറ്റ് വീണു. 21 ഓവറുകള്‍ക്കിടെയാണ് സിംബാബ്‌വെയ്ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. ഇന്നസെന്‍റ് കൈറ(22 പന്തില്‍ 12), ക്രൈഗ് ഇര്‍വിന്‍(5 പന്തില്‍ 4), ഗാരി ബാലന്‍സ്(9 പന്തില്‍ 4), വെസ്‌ലി മദ്‌വേര്‍(18 പന്തില്‍ 17), സിക്കന്ദര്‍ റാസ(31 പന്തില്‍ 22), റയാന്‍ ബേള്‍(9 പന്തില്‍ 10), ബ്രാഡ് ഇവാന്‍സ്(10 പന്തില്‍ 3) എന്നിങ്ങനെയായിരുന്നു സ്കോര്‍.

ഇതിന് ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് വിക്കറ്റ് വിക്കറ്റ് കീപ്പര്‍ ക്ലൈവ് മഡാണ്ടേ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ രക്ഷിച്ചത്. വാലറ്റത്ത് വെല്ലിംഗ്‌ടണ്‍ മസാക്കഡ്‌സ 50 പന്തില്‍ 34 ഉം റിച്ചാര്‍ഡ് നഗാരവ 27 പന്തില്‍ 35 ഉം റണ്‍സെടുത്തു. 98 പന്തില്‍ ആറ് ഫോറുകളോടെ 74 റണ്‍സ് നേടിയ ക്ലൈവ് മഡാണ്ടേ അവസാനക്കാരനായി പുറത്തായി. അവസാന മൂന്ന് വിക്കറ്റില്‍ 151 റണ്‍സാണ് സിംബാബ്‌വെ അടിച്ചുകൂട്ടിയത്. 

ഈ മുന്നറിയിപ്പ് കണ്ട് പഠിച്ചില്ലെങ്കില്‍; പരിശീലനത്തില്‍ സിക്‌സര്‍ വേട്ടയുമായി സഞ്ജു- വീഡിയോ

Follow Us:
Download App:
  • android
  • ios