Asianet News MalayalamAsianet News Malayalam

ഗാംഗുലിയെപ്പോലെ ധോണിയും കോലിയും പിന്തുണച്ചില്ല: യുവരാജ് സിംഗ്

സൗരവ് ഗാംഗുലിക്കും ധോണിക്കും കോലിക്കും കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഗാംഗുലിക്ക് കീഴില്‍ കളിക്കുമ്പോള്‍ എനിക്ക് ഒരുപാട് പിന്തുണ കിട്ടിയിട്ടുണ്ട്. അതിനുശേഷം മഹി ക്യാപ്റ്റനായി. ധോണിയാണോ ഗാംഗുലിയാണോ മികച്ച നായകനെന്ന് തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്.

Dhoni and Kohli didn't support me the way Ganguly did says Yuvraj Singh
Author
Chandigarh, First Published Mar 31, 2020, 9:31 PM IST

ചണ്ഡീഗഡ്: ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി പിന്തുണച്ചതുപോലെ എം എസ് ധോണിയും വിരാട് കോലിയും തന്നെ പിന്തുണച്ചിട്ടില്ലെന്ന് യുവരാജ് സിംഗ്. തിരിച്ചുവരാന്‍ ശ്രമിച്ചപ്പോള്‍ ടീം മാനേജ്മെന്റ് തന്നോട് പുലര്‍ത്തിയ സമീപനത്തില്‍ വിരമിക്കല്‍ വേളയില്‍ യുവി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സൗരവ് ഗാംഗുലിക്കും ധോണിക്കും കോലിക്കും കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഗാംഗുലിക്ക് കീഴില്‍ കളിക്കുമ്പോള്‍ എനിക്ക് ഒരുപാട് പിന്തുണ കിട്ടിയിട്ടുണ്ട്. അതിനുശേഷം മഹി ക്യാപ്റ്റനായി. ധോണിയാണോ ഗാംഗുലിയാണോ മികച്ച നായകനെന്ന് തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ഗാംഗുലിക്ക് കീഴില്‍ കളിച്ചപ്പോഴാണ് എനിക്ക് കൂടുതല്‍ നല്ല ഓര്‍മകളുള്ളത്. അതിന് കാരണം ഗാംഗുലി നല്‍കിയ പിന്തുണയാണ്. ധോണിയില്‍ നിന്നോ കോലിയില്‍ നിന്നോ എനിക്ക് ആ പിന്തുണ കിട്ടിയിട്ടില്ല-യുവി സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു.

ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് യുവി ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായി മാറിയത്. 2011ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ രണ്ടാംവട്ടം ലോകകപ്പ് കീരീടം ഉയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായത് യുവിയായിരുന്നു. പിന്നീട് ക്യാന്‍സര്‍ ബാധിതനായി യുവി ചികിത്സക്കുശേഷം രോഗം ഭേദമായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പ്രതാപകാലത്തെ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഈ വര്‍ഷമാണ് യുവി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios