ഇംഗ്ലണ്ടിനെ 352 റണ്‍സില്‍ പിടിച്ചുകെട്ടാനായതിന്‍റെ ആത്മവിശ്വാസത്തില്‍ ക്രീസിലെത്തിയ ഇന്ത്യയെ ജെയിംസ് ആന്‍ഡേഴ്സണാണ് തുടക്കത്തില്‍ ഞെട്ടിച്ചത്. മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ ബെന്‍ ഫോക്സിന്‍റെ കൈകളിലെത്തിച്ച് ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെ ഉണ്ടായിരുന്നുള്ളു.
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 352 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ ക്രീസിലെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സോടെ യശസ്വി ജയ്സ്വാളും 16 റണ്‍സുമായി രജത് പാടീദാറും ക്രീസില്‍. രണ്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മുടെയും 38 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. എട്ട് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 242 റണ്‍സ് കൂടി വേണം.
തുടക്കത്തിലെ ഞെട്ടിച്ച് ആന്‍ഡേഴ്സണ്‍
ഇംഗ്ലണ്ടിനെ 352 റണ്‍സില്‍ പിടിച്ചുകെട്ടാനായതിന്‍റെ ആത്മവിശ്വാസത്തില്‍ ക്രീസിലെത്തിയ ഇന്ത്യയെ ജെയിംസ് ആന്‍ഡേഴ്സണാണ് തുടക്കത്തില്‍ ഞെട്ടിച്ചത്. മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ ബെന്‍ ഫോക്സിന്‍റെ കൈകളിലെത്തിച്ച് ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെ ഉണ്ടായിരുന്നുള്ളു. പിന്നീട് ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്‍ തുടക്കത്തില്‍ പതറിയെങ്കിലും വിക്കറ്റ് പോവാതെ പിടിച്ചു നിന്നു. ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത യശസ്വി ജയ്സ്വാളിനൊപ്പം മെല്ലെത്തുടങ്ങിയ ഗില്ലും ചേര്‍ന്നതോടെ ഇന്ത്യ മുന്നേറി.
മുംബൈയുടെ തലവര മാറ്റിയ ഒരൊറ്റ സിക്സ്, മലയാളി താരം സജ്ന മുംബൈയുടെ പൊള്ളാര്‍ഡെന്ന് സഹതാരം
ഇരുവരും ചേര്‍ന്ന് 82 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് മികച്ച അടിത്തറയൊരുക്കിയപ്പോഴാണ് ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ ഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. 65 പന്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം 38 റണ്‍സെടുത്ത ഗില്‍ ഒരിക്കല്‍ കൂടി ഒന്നാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയില്ലാതെ മടങ്ങി. ഗില്ലിനുശേഷമെത്തിയ രജത് പാടീദാറിനൊപ്പം യശസ്വി കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 100 കടത്തി. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണും ഷൊയ്ബ് ബഷീറും ഓരോ വിക്കറ്റ് വീതമെടുത്തു.
നേരത്തെ 302-7 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് 352 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ആദ്യ അര്‍ധസെഞ്ചുറിയുമായി തകര്‍ത്തടിച്ച ഒലി റോബിന്‍സണ്‍(58) ആണ് ഇംഗ്ലണ്ടിനെ 350 കടത്തിയത്. ജോ റൂട്ട് 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആകാശ് ദീപ് മൂന്നും സിറാജ് രണ്ടും വിക്കറ്റെടുത്തപ്പോള്‍ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി.
