2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഉനദ്ഘട്ട് അവസാനമായി ടെസ്റ്റില്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്. അതിനുശേഷം ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും ഉനദ്ഘട്ടിനെ ടെസ്റ്റിലേക്ക് ഒരിക്കല്‍ പോലും പരിഗണിച്ചിരുന്നില്ല.

ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. യാസിറിന് പകരം മൊനിമുള്‍ ഹഖും എബാദൊത്തിന് പകരം ടസ്കിന്‍ അഹമ്മദും ബംഗ്ലാദേശ് ഇലവനിലെത്തി.

ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ ഇന്ത്യന്‍ ടീമും അപ്രതീക്ഷിത മാറ്റം വരുത്തി. ആദ്യ ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ചായ കുല്‍ദീപ് യാദവിനെ പുറത്തിരുത്തി ഇന്ത്യ പേസര്‍ ജയദേവ് ഉനദ് ഘട്ടിന് അന്തിമ അലവനില്‍ അവസരം നല്‍കി. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 10 മത്സരങ്ങളില്‍ 19 വിക്കറ്റെടുത്ത് ഉനദ്ഘട്ട് തിളങ്ങിയിരുന്നു.

ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സി തെറിപ്പിക്കണോ; മറുപടിയുമായി ഷാഹിദ് അഫ്രീദി

2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഉനദ്ഘട്ട് അവസാനമായി ടെസ്റ്റില്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്. അതിനുശേഷം ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും ഉനദ്ഘട്ടിനെ ടെസ്റ്റിലേക്ക് ഒരിക്കല്‍ പോലും പരിഗണിച്ചിരുന്നില്ല. ഇന്ന് പ്ലേയിംഗ് ഇലവനിലെത്തിയതോടെരണ്ട് ടെസ്റ്റുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താമെന്ന റെക്കോര്‍ഡ് ഉനദ്ഘട്ടിന്‍റെ പേരിലാവുമായിരുന്നു.

Bangladesh (Playing XI): Najmul Hossain Shanto, Zakir Hasan, Mominul Haque, Litton Das, Mushfiqur Rahim, Shakib Al Hasan(c), Nurul Hasan(w), Mehidy Hasan Miraz, Taijul Islam, Khaled Ahmed, Taskin Ahmed.

India (Playing XI): KL Rahul(c), Shubman Gill, Cheteshwar Pujara, Virat Kohli, Rishabh Pant(w), Shreyas Iyer, Axar Patel, Ravichandran Ashwin, Jaydev Unadkat, Umesh Yadav, Mohammed Siraj.