പിന്നീട് ക്രീസിലെത്തിയ ജോ റൂട്ട് ആദ്യം തന്നെ ശക്തമായ എല്‍ബഡബ്ല്യു അപ്പീല്‍ അതിജീവിച്ചു. ആകാശ് ദീപിന്‍റെ പന്തില്‍ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് കരുതി ഇന്ത്യ റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടു. 

റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സോടെ ജോ റൂട്ട് ക്രീസിലുണ്ട്. സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് മൂന്നും ജഡേജ രണ്ടും വിക്കറ്റെടുത്തപ്പോള്‍ അശ്വിനാണ് ഒരു വിക്കറ്റ്.

ടോസിലെ ഭാഗ്യം, പിന്നെ സാക് ക്രോളിയുടെ ഭാഗ്യം

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഭാഗ്യം കൂടെ നിന്നു. ഓപ്പണര്‍ സാക് ക്രോളിയെ നാലാം ഓവറില്‍ ആകാശ് ദീപ് ബൗള്‍ഡാക്കിയെങ്കിലും ഫ്രണ്ട് ഫൂട്ട് നോ ബോളായതിനാല്‍ രക്ഷപ്പെട്ടു. ആദ്യ അഞ്ചോവറില്‍ 18 രണ്‍സ് മാത്രമെടുത്ത ഇംഗ്ലണ്ടിനായി ജീവന്‍ കിട്ടിയ സാക് ക്രോളി ആക്രമണം ഏറ്റെടുത്തു. മുഹമ്മദ് സിറാജിനെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി പറത്തിയ ക്രോളി തൊട്ടടുത്ത പന്തില്‍ സിക്സും പറത്തി 19 റണ്‍സ് അടിച്ചെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ 47 റണ്‍സെടുത്ത ക്രോളി-ഡക്കറ്റ് സഖ്യം ബാസ് ബോള്‍ മോഡിലേക്ക് മാറുന്നതിനിടെ ഡക്കറ്റിനെ(11) മനോഹരമായൊരു പന്തില്‍ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ച് ആകാശ് ദീപ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. അതേ ഓവറില്‍ ഒലി പോപ്പിനെ കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കി ആകാശ് ദീപ് ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഇംഗ്ലണ്ട് ഞെട്ടി.

Scroll to load tweet…

പിന്നീട് ക്രീസിലെത്തിയ ജോ റൂട്ട് ആദ്യം തന്നെ ശക്തമായ എല്‍ബഡബ്ല്യു അപ്പീല്‍ അതിജീവിച്ചു. ആകാശ് ദീപിന്‍റെ പന്തില്‍ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് കരുതി ഇന്ത്യ റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടു.

എന്ത് വിധിയിത്... ആകാശ് ദീപിന് അരങ്ങേറ്റ ടെസ്റ്റിൽ രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ്, പിന്നാലെ നോ ബോള്‍ സൈറണ്‍

എന്നാല്‍ തന്‍റെ തൊട്ടടുത്ത ഓവറില്‍ ആകാശ് ദീപ് പകരം വീട്ടി. നോ ബോളില്‍ ഫോറടിച്ച് തുടങ്ങിയ ക്രോളിയെ അഞ്ചാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി ആകാശ് ദീപ് നേരത്തെ നോ ബോളില്‍ നഷ്ടമായ വിക്കറ്റ് സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് 57-3ലേക്ക് വീണു. പിന്നീട് ജോ റൂട്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ച ജോണി ബെയര്‍സ്റ്റോ ആണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 35 പന്തില്‍ 38 റണ്‍സെുത്ത് തകര്‍ത്തടിച്ച ബെയര്‍സ്റ്റോയെ ലഞ്ചിന് മുമ്പ് അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ലഞ്ചിന് തൊട്ടു മുമ്പ് താണുവന്ന പന്തില്‍ ബെന്‍ സ്റ്റോക്സിനെ(3) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ഇന്ത്യക്കായി ആകാശ് ദീപ് 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക