അഞ്ച് ഏകദിന മത്സരങ്ങള്‍ക്കുള്ള പരമ്പരയ്ക്കായി ഇംഗ്ലണ്ടിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. പരമ്പരയ്ക്ക് ശേഷം മാത്രമെ ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ അവസാന ടീമിനെ പ്രഖ്യാപിക്കൂ. ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് അമീറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

കറാച്ചി: അഞ്ച് ഏകദിന മത്സരങ്ങള്‍ക്കുള്ള പരമ്പരയ്ക്കായി ഇംഗ്ലണ്ടിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. പരമ്പരയ്ക്ക് ശേഷം മാത്രമെ ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ അവസാന ടീമിനെ പ്രഖ്യാപിക്കൂ. ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് അമീറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായി ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ അമീറുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനായിരുന്നു പദ്ധതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ അണുബാധയെ തുടര്‍ന്ന് താരത്തിന് രണ്ടാം ഏകദിനം നഷ്ടമായിരുന്നു. ഇപ്പോള്‍ പാക് പേസര്‍ക്ക് ചിക്കന്‍പോക്‌സാണെന്ന സംശയമുണ്ട്. ഇതോടെ താരത്തിന് ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമാകാനും സാധ്യതയേറി. മെയ് 23നാണ് അവസാന ഇലവനെ പ്രഖ്യാപിക്കേണ്ടത്. വരുന്ന 10 ദിവസത്തിനിടെ അമീറിന് കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയുമോ എന്നത് സംശയമാണ്.