പൃഥ്വി ഷാ(5), ഭൂപെന്‍ ലവ്‌ലാനി(15), മോഹിത് അവാസ്തി(2), ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ(19), ശ്രേയസ് അയ്യര്‍(3), മുഷീര്‍ ഖാന്‍, ഷംസ് മുലാനി എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്.

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്‌നാടിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി മുംബൈ പൊരുതുന്നു. തമിഴ്നാടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 146 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തിട്ടുണ്ട്. എട്ട് റണ്‍സ് വീതമെടുത്ത് ഹാര്‍ദിക് തമോറെയും ഷാര്‍ദ്ദുല്‍ ഠാക്കൂറും ക്രീസില്‍. 55 റണ്‍സെടുത്ത മുഷീര്‍ ഖാന്‍ മാത്രമാണ് മുംബൈക്കായി പൊരുതിയത്. തമിഴ്നാടിനായി ക്യാപ്റ്റന്‍ സായ് കിഷോര്‍ അഞ്ച് വിക്കറ്റെടുത്തു.

പൃഥ്വി ഷാ(5), ഭൂപെന്‍ ലവ്‌ലാനി(15), മോഹിത് അവാസ്തി(2), ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ(19), ശ്രേയസ് അയ്യര്‍(3), മുഷീര്‍ ഖാന്‍, ഷംസ് മുലാനി എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് രണ്ടാം ദിനം നഷ്ടമായത്. രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായ ശ്രേയസ് ആറാം നമ്പറിലാണ് മുംബൈക്കായി ബാറ്റിംഗിനിറങ്ങിയത്.

കുറിച്ചുവെച്ചോളു; ഐപിഎല്ലിൽ അവൻ ഇത്തവണ 600 റൺസിലേറെ അടിക്കും; രാജസ്ഥാൻ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

എട്ട് പന്തില്‍ മൂന്ന് റണ്‍സെടുത്ത ശ്രേയസിനെ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രഞ്ജിയില്‍ നിരാശജനമായ പ്രകടനം തുടരുന്ന അജിങ്ക്യാ രഹാനെയാകട്ടെ 67 പന്തില്‍ 19 റണ്‍സെുത്ത് നല്ല തുടക്കമിട്ടെങ്കിലും സായ് കിഷോറിന്‍റെ പന്തില്‍ ബാബാ ഇന്ദ്രജിത്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. തമിഴ്നാടിനായി ക്യാപ്റ്റന്‍ സായ് കിഷോര്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് വാര്യരും കുൽദീപ് സെന്നും ഓരോ വിക്കറ്റെടുത്തു.

Scroll to load tweet…

ഇന്നലെ തമിഴ്നാട് ഒന്നാം ഇന്നിംഗ്സില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 44 റണ്‍സെടുത്ത വിജയ് ശങ്കറും 43 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും മാത്രമാണ് തമിഴ്നാടിനായി പൊരുതിയത്. മുംബൈക്കായി തുഷാര്‍ ദേശ്പാണ്ഡെ നാലു വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക