Asianet News MalayalamAsianet News Malayalam

സച്ചിന്‍റെയും ഗാംഗുലിയുടേയും വഴിയേ; നാഴികക്കല്ല് പിന്നിട്ട് രോഹിത്തും ധവാനും

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇരുവരും ടീം ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. 

Rohit Sharma and Shikhar Dhawan achieve 5000 runs partnership in ODI cricket
Author
Pune, First Published Mar 29, 2021, 8:54 AM IST

പുനെ: ഏകദിനത്തിൽ 5000 റൺസ് കൂട്ടുകെട്ടുമായി ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശർമ്മയും ശിഖർ ധവാനും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് രോഹിത്തും ധവാനും കരിയറില്‍ 5000 റൺസ് പാര്‍ട്‌ണര്‍ഷിപ്പ് പിന്നിട്ടത്. സച്ചിൻ ടെൻഡുൽക്കർ-സൗരവ് ഗാംഗുലി സഖ്യത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളാണ് രോഹിത്തും ധവാനും. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇരുവരും ടീം ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 14 ഓവറില്‍ 103 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ധവാന്‍ 56 പന്തില്‍ 67 ഉം രോഹിത് 37 പന്തില്‍ അത്രതന്നെ റണ്‍സുമെടുത്തു. സ്‌പിന്നര്‍ ആദില്‍ റഷീദാണ് ഇരുവരേയും പുറത്താക്കിയത്. ഏകദിനത്തില്‍ രോഹിത്-ധവാന്‍ സഖ്യം 17-ാം തവണയാണ് സെഞ്ചുറി പാര്‍ട്‌ണര്‍ഷിപ്പ് തികയ്‌ക്കുന്നത്. 

Rohit Sharma and Shikhar Dhawan achieve 5000 runs partnership in ODI cricket

മൂന്നാം ഏകദിനം ഏഴ് റണ്‍സിന് വിജയിച്ച് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 330 റൺസ് ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 322 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എട്ടാമനായിറങ്ങി പുറത്താകാതെ 95 റണ്‍സെടുത്ത സാം കറന്‍റെ പോരാട്ടം പാഴായി. ഡേവിഡ് മലാനാണ്(50) അര്‍ധ സെഞ്ചുറി നേടിയ മറ്റൊരു താരം. ഷാർദുൽ താക്കൂർ നാലും ഭുവനേശ്വർ കുമാർ മൂന്നും ടി നടരാജൻ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 329 റൺസില്‍ പുറത്തായി. 78 റൺസെടുത്ത റിഷഭ് പന്താണ് ടോപ് സ്‌കോറർ. വിരാട് കോലിയും കെ എൽ രാഹുലും ഏഴ് റൺസ് വീതമെടുത്ത് മടങ്ങി. ഹർദിക് പാണ്ഡ്യ 64 ഉം ക്രുനാൽ പണ്ഡ്യ 25 ഉം ഷർദുൽ താക്കൂർ 30 ഉം റൺസെടുത്തു. മാർക് വുഡ് മൂന്നും ആദിൽ റഷീദ് രണ്ടും വിക്കറ്റ് നേടി. ഇതോടെ ടെസ്റ്റിനും ടി20ക്കും പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 

ഇംഗ്ലീഷ് വധം സമ്പൂര്‍ണം; കറന്‍റെ പോരാട്ടം അതിജീവിച്ച് ഇന്ത്യ, ഏകദിന പരമ്പരയും സ്വന്തം

Follow Us:
Download App:
  • android
  • ios