Asianet News MalayalamAsianet News Malayalam

സഞ്ജുവിന്റെ പോരാട്ടം പാഴായി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ (3), ശിഖര്‍ ധവാന്‍ (4) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. കഗിസോ റബാദ, വെയ്ന്‍ പാര്‍നെല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന റിതുരാജ് ഗെയ്കവാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവര്‍ക്ക് വേഗം പോരായിരുന്നു.

Sanju Samson played his part but India lost to South Africa by 9 runs in first ODI
Author
First Published Oct 6, 2022, 10:44 PM IST

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യക്ക് തോല്‍വി. ലഖനൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 250 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡേവിഡ് മില്ലര്‍ (75*), ഹെന്റിച്ച് ക്ലാസന്‍ (74) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജുവിന് പുറമെ ശ്രേയസ് അയ്യര്‍ (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (33) മികച്ച പ്രകടനം പുറത്തെടുത്തു. ഏകദിനത്തില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവില്‍ പിറന്നത്.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ (3), ശിഖര്‍ ധവാന്‍ (4) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. കഗിസോ റബാദ, വെയ്ന്‍ പാര്‍നെല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന റിതുരാജ് ഗെയ്കവാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവര്‍ക്ക് വേഗം പോരായിരുന്നു. റിതുരാജ് 42 പന്തുകളാണ് നേരിട്ടത്. കിഷന്‍ 37 പന്തുകളും നേരിട്ടു. ഇരുവരും 40 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. എന്നാല്‍ റിതുരാജിനെ തബ്രൈസ് ഷംസിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. പതിനെട്ടാം ഓവറില്‍ കിഷനും മടങ്ങി. കേശവ് മഹാരാജിന്റെ പന്തില്‍ ജന്നെമന്‍ മലാനായിരുന്നു ക്യാച്ച്. ഇതോടെ ഇന്ത്യ നാലിന് 51 എന്ന നിലയിലായി.

ബുമ്രയുടെ പകരക്കാരന്‍; എതിരാളികളള്‍ ഭയക്കുന്ന ബൗളറുടെ പേരുമായി ഡെയ്ല്‍ സ്റ്റെയ്ന്‍

തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജു- ശ്രേയസ് സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. ശ്രേയസായിരുന്നു കൂടുതല്‍ അഗ്രസീവായി കളിച്ചത്. 37 പന്തുകളില്‍ നിന്നാണ് ശ്രേയസ് 50 റണ്‍സെടുത്തത്. എട്ട് ബൗണ്ടറികള്‍ ശ്രേയസിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. വാലറ്റം തകരുമെന്ന് തോന്നിച്ചെങ്കിലും ഷാര്‍ദുല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. സഞ്ജുവിനൊപ്പം 93 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഠാക്കൂറിനായി. 31 പന്തുകള്‍ നേരിട്ട ഠാക്കൂര്‍ അഞ്ച് ബൗണ്ടറികള്‍ നേടി. ലുംഗി എന്‍ഗിഡിക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ കുല്‍ദീപ് യാദവും (0) മടങ്ങി. പിന്നാലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ സഞ്ജുവില്‍ മാത്രം ഒതുങ്ങി. അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 37 റണ്‍സായിരുന്നു. എന്നാല്‍ 39-ാം ഓവറില്‍ സഞ്ജുവിന് സ്‌ട്രൈക്ക് പോലും കിട്ടിയില്ല. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 30 റണ്‍സ്. ഷംസിയുടെ ആദ്യ മൂന്ന് പന്തില്‍ സഞ്ജു 14 റണ്‍സ് നേടി. എന്നാല്‍ നാലാ പന്തില്‍ റണ്‍സെടുക്കാനായില്ല. അഞ്ചാം പന്ത് ഫോര്‍. അവസാന പന്തില്‍ ഒരു റണ്‍സ്. 20 റണ്‍സാണ് ഓവറില്‍ പിറന്നത്.

ടി20 ലോകകപ്പിന് ഇനി 10 നാള്‍; മത്സരങ്ങള്‍ കാണാന്‍ ഈ വഴികള്‍, ഇന്ത്യന്‍ സമയം

നേരത്തെ, ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ ജന്നെമന്‍ മലാന്‍- ഡി കോക്ക് സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മലാനെ, ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തെംബ ബവൂമ (8), എയ്ഡന്‍ മാര്‍ക്രം (0) എന്നിവര്‍ പെട്ടന്ന് മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നിന് 71 എന്ന നിലയിലായി. എന്നാല്‍ ക്ലാസനൊപ്പം നിന്ന ഡി കോക്ക് പെട്ടന്നുള്ള തകര്‍ച്ച ഒഴിവാക്കി. ക്ലാസനൊപ്പം 39 റണ്‍സ് കൂട്ടിചേര്‍ത്തതിന് ശേഷമാണ് ഡി കോക്ക് മടങ്ങിയത്.

പിന്നീടാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തയ കൂട്ടുകെട്ടുണ്ടാക്കിയത്. ക്ലാസനൊപ്പം ക്രീസില്‍ ഡേവിഡ് വന്നതോടെ സ്‌കോര്‍ വേഗത്തില്‍ ഉയര്‍ന്നു. ഇരുവരും 139 റണ്‍സ് കൂട്ടിചേര്‍ത്തു. 65 പന്തില്‍ നിന്നാണ് ക്ലാസന്‍ 74 റണ്‍സെടുത്തത്. ആറ് ഫോറും രണ്ട് സിക്‌സും ഇന്നിഗ്‌സില്‍ ഉള്‍പ്പെടുന്നു. മില്ലര്‍ 63 പന്തുകള്‍ നേരിട്ടു. മൂന്ന് സിക്‌സും അഞ്ച് ഫോറും ഇന്നിംഗില്‍ ഇണ്ടായിരുന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളും ഇരുവര്‍ക്കും തുണയായി.
 

Follow Us:
Download App:
  • android
  • ios