മോശം തുടക്കമായിരുന്നു കേരളത്തില്‍ മുഹമ്മദ് അസറുദ്ദീന്‍ (9), രോഹന്‍ കുന്നുമ്മല്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. രോഹന്‍ മോഹിത് അവസ്തിയുടെ പന്തില്‍ ബൗള്‍ഡായി. അസറുദ്ദീനെ തുഷാര്‍ ദേശ്പാണ്ഡെ വിക്കറ്റിന് മുന്നില്‍ കുടക്കി.

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയോടെ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്ത്. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട കേരളത്തെ രക്ഷപ്പെടുത്തിയ ഇന്നിംഗ്‌സുമായിട്ടാണ് സഞ്ജു മടങ്ങിയത്. രണ്ടിന് 12 എന്ന നിലയില്‍ കേരളം തകര്‍ന്നിരിക്കെ 83 പന്തില്‍ 55 റണ്‍സുമായി സഞ്ജു കേരളത്തിന്റെ രക്ഷകനായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 39 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിട്ടുണ്ട്. സച്ചിന്‍ ബേബി (80), അബ്ദുള്‍ ബാസിത് (3) എന്നിവരാണ് ക്രീസില്‍. 

മോശം തുടക്കമായിരുന്നു കേരളത്തിന്. മുഹമ്മദ് അസറുദ്ദീന്‍ (9), രോഹന്‍ കുന്നുമ്മല്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. രോഹന്‍ മോഹിത് അവസ്തിയുടെ പന്തില്‍ ബൗള്‍ഡായി. അസറുദ്ദീനെ തുഷാര്‍ ദേശ്പാണ്ഡെ വിക്കറ്റിന് മുന്നില്‍ കുടക്കി. പിന്നാലെ സഞ്ജു - സച്ചിന്‍ ബേബി സഖ്യം കേരളത്തെ കരകയറ്റി. ഇരുവരും 126 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതിനിടെ സഞ്ജു തുഷാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയത് വിഷ്ണു വിനോദ്. ആക്രമിച്ച കളിച്ച താരം 37-ാം ഓവറില്‍ വീണു. റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ വിഷ്ണു (15 പന്തില്‍ 20) മോഹിത്തിന് വിക്കറ്റ് നല്‍കി. സച്ചിന്‍ ഇതുവരെ ഒരു സിക്‌സും എട്ട് ഫോറും നേടിയിട്ടുണ്ട്.

പ്ലേയിംഗ് ഇലവനുകള്‍

കേരളം: വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, അബ്ദുള്‍ ബാസിത്, ശ്രേയാസ് ഗോപാല്‍, ബേസില്‍ തമ്പി, എന്‍ ബേസില്‍, അഖിന്‍ സത്താര്‍, അഖില്‍ സ്‌കറിയ.

മുംബൈ: ആന്‍ക്രിഷ് രഘുവന്‍ഷി, ജയ് ഗോകുല്‍ ബിസ്ത, പ്രസാദ് പവാര്‍ (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ഷംസ് മുലാനി, മോഹിത് അവാസ്തി, തനുഷ് കോട്യന്‍, തുഷാര്‍ ദേശ്പാണ്ഡെ, സാവെദ് പാര്‍കര്‍, റോയ്സ്റ്റണ്‍ ഡിയാസ്.

അര്‍ജന്റീനയോടേറ്റ തോല്‍വി: റാങ്കിംഗില്‍ ബ്രസീലിനെ കാത്ത് കനത്ത തിരിച്ചടി! കൂടാതെ ഫിഫയുടെ അച്ചടക്ക നടപടിയും