Asianet News MalayalamAsianet News Malayalam

അന്ന് എന്റെ കാല്‍തുടയുടെ നിറം മാറിമറിഞ്ഞു; ഷമിയുടെ പന്ത് നേരിട്ട അനുഭവ വ്യക്തമാക്കി മന്ഥാന- വീഡിയോ

വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ, വനിതാ ടീമിലെ സഹതാരമായ ജെമിമ റോഡ്രിഗസ് എന്നിവര്‍ക്കൊപ്പമുള്ള ലൈവ് ചാറ്റിലാണ് ഈ സംഭവത്തെക്കുറിച്ച് താരം പറഞ്ഞത്.

Smriti Mandhana Recalls Being Hit By Mohammed Shami
Author
Mumbai, First Published May 1, 2020, 4:06 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ നേരിട്ട അനുഭവം വ്യക്തമാക്കിയിരിക്കുകയാണ് വനിതാ താരം സ്മൃതി മന്ഥാന. ഒരിക്കല്‍ ഷമിയെ നേരിട്ട് കാല്‍തുടയ്ക്ക് പരിക്കേറ്റുവെന്നാണ് മന്ഥാന പറയുന്നത്. വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ, വനിതാ ടീമിലെ സഹതാരമായ ജെമിമ റോഡ്രിഗസ് എന്നിവര്‍ക്കൊപ്പമുള്ള ലൈവ് ചാറ്റിലാണ് ഈ സംഭവത്തെക്കുറിച്ച് താരം പറഞ്ഞത്. ഷമിയെ നേരിടാന്‍ വളരെയേറെ ബുദ്ധിമുട്ടാണെന്ന് രോഹിത്തും വ്യക്തമാക്കി.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; ധോണി കട്ട കലിപ്പിലായ അഞ്ച് നിമിഷങ്ങള്‍

ഷമിയെ നേരിട്ടത് ഇപ്പോഴും ഓര്‍മയുണ്ടെന്ന് പറഞ്ഞാണ് മന്ഥാന തുടങ്ങിയത്. ഇന്ത്യന്‍ ഓപ്പണര്‍ തുടര്‍ന്നു... ''മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലാണ് അദ്ദേഹം തനിക്കെതിരേ ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. ശരീരത്തിലേക്ക് പന്തെറിയില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ആദ്യ രണ്ട് പന്തുകളിലും എനിക്ക് തൊടാനായില്ല. മൂന്നാമത് വന്ന ഒരു ഇന്‍ ഡിപ്പര്‍ കാല്‍തുടയില്‍ തട്ടി. വേദന കാരണം പുളഞ്ഞുപോയി. തുടര്‍ന്ന് ആ ഭാഗം കറുപ്പ്, നീല, പച്ച എന്നിങ്ങനെ നിറം മാറിക്കൊണ്ടിരിക്കുകയും ചെയ്തു. പത്ത് ദിവസത്തോളം തുടയില്‍ നീരുണ്ടായിരുന്നു.'' മന്ഥാന പറഞ്ഞുനിര്‍ത്തി.

നേരിടാന്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളര്‍ ഷമി തന്നെയാണെന്നും രോഹിത് പ്രതികരിച്ചു. പച്ചപ്പുള്ള പിച്ച് കണ്ടാല്‍ തന്നെ ഷമി ബിരിയാണി അധികം കഴിക്കുമെന്ന് രോഹിത് തമാശയോടെ പറഞ്ഞു. ''ഇപ്പോള്‍ ബൂമ്രയും ഷമിയും തമ്മിലാണ് മത്സരം. ഏറ്റവുമധികം തവണ എതിരാളിയെ ബീറ്റ് ചെയ്യുന്നതാര്, കൂടുതല്‍ തവണ ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുന്നതാര് എന്നീ കാര്യങ്ങളിലാണ് ഷമിയും ബുംറയും മല്‍സരിക്കുന്നത്.'' രോഹിത് പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios