പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സിലെത്തിയിരുന്നു.

ആന്‍റിഗ്വ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയിലാണ്. ആറ് പന്തില്‍ നാലു റണ്ണുമായി ശിവം ദുബെയും ഒരു റണ്ണുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

തകര്‍പ്പന്‍ തുടക്കം, പിന്നെ തകര്‍ച്ച

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു ഇരുവരും. നേരിട്ട നാലാം പന്ത് തന്നെ സിക്സിന് പറത്തി കോലിയും തുടര്‍ച്ചായ ബൗണ്ടറികളോടെ രോഹിത്തും വെടിക്കെട്ട് തുടക്കം നല്‍കി. നാലാം ഓവറില്‍ ഷാക്കിബ് അല്‍ ഹസനെ സിക്സിനും ഫോറിനും പറത്തിയ രോഹിത് പക്ഷെ അതേ ഓവറില്ർ പുറത്തായി. 11 പന്തില്‍ 23 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം.

കരിയറിലെ ഏറ്റവും വലിയ നിരാശ; ലോകകപ്പ് ഫൈനലില്‍ ഫിനിഷ് ചെയ്യാന്‍ കഴിയാത്തതെന്ന് ഗംഭീര്‍

രോഹിത് പുറത്തായെങ്കിലും ബാക്ക് ഫൂട്ടിലേക്ക് പോവാതെ തകര്‍ത്തടിച്ച കോലി റിഷഭ് പന്തിനെ ഒരറ്റത്ത് നിര്‍ത്തി സ്കോറുയര്‍ത്തി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സിലെത്തിയിരുന്നു. പവര്‍ പ്ലേക്ക് ശേഷം റിഷാദ് ഹൊസൈനെതിരെ സിക്സും ഫോറും പറത്തിയ കോലി ടൂര്‍ണമെന്‍റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിലെത്തി. കോലി നിലുറപ്പിച്ചെന്ന് കരുതിയപ്പോളാണ് തന്‍സിം ഹസന്‍ ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചത്. ഹസനെതിരെ ക്രീസ് വിട്ടിറങ്ങിയ കോലി ക്ലീന്‍ ബൗള്‍ഡായി. 28 പന്തില്‍ 37 റണ്‍സടിച്ച കോലി മൂന്ന് സിക്സുകള്‍ പറത്തി.

കോലി പുറത്തായതി് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സൂര്യകുമാറിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് തന്‍സിം ഇന്ത്യയെ ഞെട്ടിച്ചു. എട്ടോവറില്‍ ഒറു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സിലായിരുന്ന ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സിലെത്തിയതേയുള്ളു. എന്നാല്‍ സൂര്യകുമാര്‍ പുറത്തായശേഷം തകര്‍ത്തടിച്ച റിഷഭ് പന്ത് പന്ത്രണ്ടാം ഓവറില്‍ 100 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും റിഷാദ് ഹൊസൈന്‍റെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച പന്തിന് അമിതാവേശം തിരിച്ചടിയായി. 24 പന്തില്‍ 36 റണ്‍സെടുത്ത് പന്ത് മടങ്ങി. ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ ഷാക്കിബ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക