വിന്‍ഡീസിന്റെ ലോകകപ്പ് യോഗ്യ തുലാസിലാണ്. പ്രാഥമിക റൗണ്ടില്‍ സിംബാബ്‌വെയോടും നെതര്‍ലന്‍ഡ്‌സിനോടും തോറ്റതോടെ സൂപ്പര്‍ സിക്‌സിലെത്തിയ വിന്‍ഡീസിന് പോയന്റൊന്നുമില്ല.

ഹരാരെ: ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സൂപ്പര്‍ സിക്‌സില്‍ സ്‌കോട്‌ലന്‍ഡിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ ആറിന് 109 എന്ന നിലയിലാണ്. റൊമാരിയോ ഷെഫേര്‍ഡ് (7), ജേസണ്‍ ഹോള്‍ഡര്‍ (33) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നേടിയ ബ്രണ്ടന്‍ മക്മല്ലനാണ് വിന്‍ഡീസിനെ തകര്‍ത്തത്. 

ഒരുഘട്ടത്തില്‍ നാലിന് 30 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ബ്രന്‍ഡന്‍ കിംഗ് (22), ജോണ്‍സണ്‍ ചാര്‍ലസ് (0), ഷംറാ ബ്രൂക്ക്‌സ് (0), കെയ്ല്‍ മയേഴ്‌സ് (5) എന്നിവരാണ് മടങ്ങിയത്. അധികം വൈകാതെ ഷായ് ഹോപ് (13) മടങ്ങി. ഇതോടെ അഞ്ചിന് 60 എന്ന നിലയിലായി വിന്‍ഡീസ്. പിന്നാലെ നിക്കോളാസ് പുരാന്‍ (21) - ഹോള്‍ഡര്‍ സഖ്യം 21 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പുരാനെ പുറത്താക്കി മാര്‍ക്ക് വാട്ട് വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി.

വിന്‍ഡീസിന്റെ ലോകകപ്പ് യോഗ്യ തുലാസിലാണ്. പ്രാഥമിക റൗണ്ടില്‍ സിംബാബ്‌വെയോടും നെതര്‍ലന്‍ഡ്‌സിനോടും തോറ്റതോടെ സൂപ്പര്‍ സിക്‌സിലെത്തിയ വിന്‍ഡീസിന് പോയന്റൊന്നുമില്ല. അതേസമയം ഗ്രൂപ്പില്‍ ഒന്നാമതായി സൂപ്പര്‍ സിക്‌സിലേക്കെത്തിയ സിംബാബ്‌വെക്കും ശ്രീലങ്കക്കും സൂപ്പര്‍ സിക്‌സില്‍ നാലു പോയന്റ് വീതമുണ്ട്. സ്‌കോട്ലന്‍ഡ്, ഒമാന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകളെ തോല്‍പ്പിച്ചാലും വിന്‍ഡീസിന് ഫൈനല്‍ യോഗ്യത ഉറപ്പില്ല. 

അമ്മയേയും പെങ്ങളേയും പറഞ്ഞാല്‍ മിണ്ടാതിരിക്കില്ല! മത്സരത്തിനിടെ പുറത്താക്കപ്പെട്ട സംഭവത്തെ കുറിച്ച് യഷസ്വി

സിംബാബ്വെ-ശ്രീലങ്ക മത്സരഫലം ആശ്രയിച്ചിരിക്കും വെസ്റ്റ് ഇന്‍ഡീസിന്റെ ഭാവി. സൂപ്പര്‍ സിക്‌സില്‍ ഇന്നലെ ഒമാനെ തോല്‍പ്പിച്ചതോടെ സിംബാബ്വെക്ക് ആറ് പോയന്റും ശ്രീലങ്കക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു ലഭിച്ച നാലു പോയന്റുമുണ്ട്. നെതര്‍ലന്‍ഡ്‌സിനും സ്‌കോട്ലന്‍ഡിനും രണ്ട് പോയന്റ് വീതമുള്ളപ്പോള്‍ പോയന്റൊന്നുമില്ലാത്ത ടീമുകള്‍ വിന്‍ഡീസും ഒമാനുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player