Asianet News MalayalamAsianet News Malayalam

ധോണിയെ പിന്നിലാക്കി; ക്യാപ്റ്റൻസിയിൽ ഏഷ്യൻ റെക്കോർഡിട്ട് കോലി

ഏഷ്യൻ താരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ നായകനാണ് കോലി. 56 ടെസ്റ്റുകളിൽ ശ്രീലങ്കയെ നയിച്ചിട്ടുള്ള ശ്രീലങ്കയെ അർജ്ജുന രണതു​ഗയും പാക്കിസ്ഥാന്റെ മിസ്ബാ ഉൾ ഹഖുമാണ് ഏഷ്യൻ താരങ്ങളിൽ കോലിക്ക് പിന്നിലുള്ളത്.

WTC Final: Virat Kohli becomes most Tests as India captain, gom past Dhoni
Author
Southampton, First Published Jun 19, 2021, 4:01 PM IST

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ നയിച്ച് ഇറങ്ങിയതോടെ ക്യാപ്റ്റൻസിയിൽ ഏഷ്യൻ റെക്കോർഡിട്ട് വിരാട് കോലി. ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിക്കുന്ന നായകനെന്ന റെക്കോർഡാണ് കോലിക്ക് സ്വന്തമായത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ 61-ാം ടെസ്റ്റാണ്. 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച എം എസ് ധോണിയുടെ റെക്കോർഡാണ് കോലി ഇന്ന് മറികടന്നത്.

ഏഷ്യൻ താരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ നായകനാണ് കോലി. 56 ടെസ്റ്റുകളിൽ ശ്രീലങ്കയെ നയിച്ചിട്ടുള്ള ശ്രീലങ്കയെ അർജ്ജുന രണതു​ഗയും പാക്കിസ്ഥാന്റെ മിസ്ബാ ഉൾ ഹഖുമാണ് ഏഷ്യൻ താരങ്ങളിൽ കോലിക്ക് പിന്നിലുള്ളത്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായിട്ടുള്ള താരങ്ങളിൽ നിലവിൽ ആറാം സ്ഥാനത്താണ് കോലി. 109 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ നയിച്ച ​ഗ്രെയിം സ്മിത്തിാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ക്യാപ്റ്റനെ നിലയിൽ 100 കൂടതൽ മത്സരം കളിച്ചിട്ടുള്ള ഒരേയൊരു കളിക്കാരനും സ്മിത്താണ്.

93 ടെസ്റ്റുകളിൽ ഓസ്ട്രേലിയയെ നയിച്ചിട്ടുളള അലൻ ബോർഡറാണ് രണ്ടാം സ്ഥാനത്ത്. സ്റ്റീഫൻ ഫ്ലെമിം​ഗ്(80), റിക്കി പോണ്ടിം​ഗ്(77), ക്ലൈവ് ലോയ്ഡ്(74) എന്നിവരാണ് കോലിക്ക് മുന്നിലുള്ളവർ. 61ാം മത്സരത്തിൽ ഇന്ത്യയെ നയിക്കുന്ന കോലി ഇതുവരെ 36 മത്സരങ്ങളിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചപ്പോൾ 14 എണ്ണത്തിൽ തോറ്റു.

ടെസ്റ്റിലെ വിജയശതമാനത്തിൽ സ്റ്റീവ് വോക്കും(71.92), റിക്കി പോണ്ടിം​ഗിനും(62.33) പിന്നിൽ മൂന്നാം സ്ഥാനത്താണ് കോലി.59.01 ആണ് ടെസ്റ്റിൽ കോലിയുടെ വിജയശതമാനം.

Follow Us:
Download App:
  • android
  • ios