Asianet News MalayalamAsianet News Malayalam

പ്രണയവിവാഹം അപമാനമായി; 17-കാരിയെ അച്ഛനും അമ്മാവനും ചേർന്ന് തൂക്കിക്കൊന്നു, മൃതദേഹം കത്തിച്ചുകളഞ്ഞു

മഹാരാഷ്ട്രയിൽ അച്ഛനും അമ്മാവനും ചേർന്ന് 17- കാരിയെ മർദ്ദിച്ച് കെട്ടിത്തൂക്കി കൊന്നതായി പരാതി. 

17 yr girl Hanged to Death by Father Uncle Over Marriage
Author
First Published Dec 17, 2022, 7:46 PM IST

ജെയ്ന (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ അച്ഛനും അമ്മാവനും ചേർന്ന് 17- കാരിയെ മർദ്ദിച്ച് കെട്ടിത്തൂക്കി കൊന്നതായി പരാതി. മഹാരാഷ്ട്രയിലെ ജെയ്നയിൽ  നടന്ന ദുരഭിമാന കൊലയിൽ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചുകളഞ്ഞതായും അധികൃതരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

ജൽന സിറ്റിക്ക് സമീപമുള്ള പ്രദേശത്ത് താമസക്കാരിയായ പെൺകുട്ടി കാമുകനായ യുവാവുമായി  ഒളിച്ചോടി വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും ഒളിച്ചോടിയെങ്കിലും, പെൺകുട്ടിയുടെ കുടുംബം അനുനയിപ്പിച്ചു. അച്ഛനും അമ്മാവനും എത്തി വിവാഹം ചെയ്ത് നൽകാമെന്ന് വാഗ്ധാനം നൽകുകയായിരുന്നു.  തുടർന്ന്  അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയു ചെയ്തു.

വിവാഹ ദിവസം ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. ഇതിനിടയിൽ സ്ത്രീധനമായി നൽകുന്ന ഭൂമിയുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. എന്നാൽ ഈ സംഭവത്തിൽ അപമാനിതരായ പെൺകുട്ടിയുടെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറി. പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

എന്നാൽ, വീട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. തുടർന്ന് അച്ഛനും അമ്മാവനും ചേർന്ന് പെൺകുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ചുകളയുകയുമായിരുന്നു. കുടുംബത്തിന്റെ അഭിമാനക്ഷതം സംഭവിക്കാതിരിക്കാനായിരുന്നു കൊലയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടിയുടെ കാമുകൻ അടുത്ത ദിവസം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. 

Read more:  പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ കാര്‍ ഓവുചാലില്‍ വീണെങ്കിലും അന്തര്‍ സംസ്ഥാന കുറ്റവാളി രക്ഷപ്പെട്ടു

അതേസമയം, ദില്ലിയിൽ ഭാര്യയുമായി വഴക്കിട്ട യുവാവ് വീടിന്റെ മൂന്നാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്കെറിയുകയും പിന്നാലെ ചാടുകയും ചെയ്തു. ദില്ലിയിലാണ് സംഭവം. യുവാവും മകനും ​ഗുരുതര പരിക്കുകളോടെ ഇപ്പോൾ ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.   ദില്ലിയിലെ കൽക്കാജിയിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.

മാൻസിം​ഗ് പൂജ ദമ്പതികൾ കുടുംബപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. കൽക്കാജിയിൽ മുത്തശ്ശിയുടെ വീട്ടിലാണ് പൂജ രണ്ടു മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്നത്. ഇവിടേക്ക് ഇന്നലെ രാത്രി മാൻസിം​ഗ് എത്തുകയും ദമ്പതികൾ തമ്മിൽ വഴക്കിടുകയുമായിരുന്നു. വഴക്കിനൊടുവിലാണ് മൂന്നാം നിലയിലെ വീടിന്റെ ബാൽക്കണിയിൽ നിന്ന് രണ്ടുവയസുകാരനായ മകനെ മാൻസിം​ഗ് താഴേക്ക് എറിഞ്ഞത്. 21 അടി താഴ്ചയിലേക്കാണ് കുഞ്ഞ് വീണത്. പിന്നാലെ മാൻസിം​ഗും എടുത്തുചാടി. 
 

Follow Us:
Download App:
  • android
  • ios