മലപ്പുറത്ത് രണ്ടര വയസ്സുകാരി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്നും ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
![35 year old mother booked for murder charges in two and half year old daughter found dead in malappuram vkv 35 year old mother booked for murder charges in two and half year old daughter found dead in malappuram vkv](https://static-ai.asianetnews.com/images/01hmb3jke9bhaaemh7a3f1s21q/malappuram-child-death_363x203xt.jpg)
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ ഭാര്യ വന്നേരി സ്വദേശിനി ഹസീന(35)ക്കെതിരെയാണ് കേസ്. പെരുമ്പടപ്പ് പൊലീസാണ് കേസെടുത്തത്. ഹസീനയെയും മകൾ രണ്ടര വയസുകാരി ഇശ മെഹറിനെയും കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടിലെ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്നും ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മുറിയിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തെരച്ചിലിനിടെയാണ് വീട്ട് മുറ്റത്തെ കിണറ്റിൽ ഇരുവരെയും കണ്ടെത്തുന്നത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി ഇരുവരെയും പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇശ മെഹ്‌റിൻ മരിച്ചു.
ഇശ മെഹ്റിന്1റെ മാതാവ് ഹസീനയെ പരുക്കുകളോടെ വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില ഗുരുതരമാണ്. ഹസീനയുടെ ഭർത്താവ് റഫീഖ് വിദേശത്താണ്. അഞ്ചുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. അതേസമയം ഹസീന കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ ശ്രമിത്തിന് പിന്നലെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വീട്ടുകാരുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തി. ഹസീനയ്ക്കെതിരെ കൊലക്കുറ്റത്തിനും ആത്മഹത്യാശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More : ഒരാൾ പതുങ്ങിയെത്തി, പിന്നാലെ തീപിടിത്തം; എടപ്പെട്ടിയിൽ ആക്രികടയ്ക്ക് തീവെച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്