കാസർകോട് കൂടെ താമസിച്ചിരുന്നയാൾക്ക് വിഷം നൽകിയ ശേഷം 45-കാരി വിഷം കഴിച്ചു മരിച്ചു
കാഞ്ഞങ്ങാടിന് സമീപം ആവിക്കരയില്‍ സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.
കാസർകോട്: കാഞ്ഞങ്ങാടിന് സമീപം ആവിക്കരയില്‍ സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസുള്ള രമയാണ് മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശ നിലയിൽ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശ് മൊഴി നല്‍കിയത്. വയനാട് സ്വദേശിയായ ജയപ്രകാശ് ഹോട്ടല്‍ തൊഴിലാളിയാണ്. ദീര്‍ഘനാളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more: വിസ്മയ കേസ്: വിചാരണകോടതി വിധിക്കെതിരായ അപ്പീലിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി
അതേസമയം, മുടി കൊഴിയുന്നതിന് പരിഹാരം കാണാനായി മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതിൽ നിരാശനായ യുവാവ് ആത്മഹത്യ ചെയ്തെന്ന വാർത്തയും പുറത്തുവന്നു. കോഴിക്കോടാണ് സംഭവം. നോര്‍ത്ത് കന്നൂര്‍ സ്വദേശിയായ പ്രശാന്താണ് കഴിഞ്ഞ മാസം തൂങ്ങി മരിച്ചത്. പുറത്തിറങ്ങാന്‍ പോലു കഴിയുന്നില്ലെന്നും മരണത്തിന് ഉത്തരവാദി ഡോക്ടറാണെന്നും ആരോപിക്കുന്ന ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും ഇത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അന്വേഷണം അലസമട്ടിലാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
മുടി കൊഴിയുന്നതില്‍ മനോവിഷമത്തിലായിരുന്നു പ്രശാന്തുണ്ടായിരുന്നത്. ആത്മഹത്യാ കുറിപ്പിലെ ആരോപണം അനുസരിച്ച് 2014 മുതല്‍ കോഴിക്കോടുള്ള ക്ലിനിക്കില്‍ നിന്ന് മുടി കൊഴിച്ചിലിന് മരുന്ന് കഴിക്കുന്നുണ്ട്. എന്നാല്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പുരികവും മൂക്കിലെ രോമവും ശരീര ഭാഗങ്ങളിലെ രോമവും വരെ പൊഴിയാന്‍ തുടങ്ങി. ശരിയാകുമെന്ന പ്രതീക്ഷയില്‍ ഡോക്ടറെ കണ്ട് വീണ്ടും മരുന്ന് കഴിച്ചും ഫലം ഉണ്ടായില്ല. ഇത്തരത്തില്‍ 2020 വരെ കോഴിക്കോട്ടെ ഡോക്ടറില്‍ നിന്ന് മരുന്ന് കഴിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പ്രശാന്ത് ആരോപിക്കുന്നു.
യുവാവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ അത്തോളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഒക്ടോബര്‍ ഒന്നിനാണ് പ്രശാന്ത് വീട്ടില്‍ തൂങ്ങി മരിച്ചത്. പ്രശാന്തിന്‍റെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.