ആദിവാസി യുവാവിന് നേരെ ആക്രമണം. വനത്തിനുള്ളിൽ ചാരായം വാറ്റുന്ന സംഘത്തെ എക്സൈസിന് ഒറ്റുകൊടുത്തെന്നെന്ന് ആരോപിച്ചാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ അജയനെ ആക്രമിച്ചത്. 

പത്തനംതിട്ട: ആദിവാസി യുവാവിന് നേരെ ആക്രമണം. വനത്തിനുള്ളിൽ ചാരായം വാറ്റുന്ന സംഘത്തെ എക്സൈസിന് ഒറ്റുകൊടുത്തെന്നെന്ന് ആരോപിച്ചാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ അജയനെ ആക്രമിച്ചത്. പൊലീസ് കേസെടുത്തിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നും അജയൻ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റാന്നി പെരുനാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയായ അജയനെ തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകും വഴിയാണ് മൂന്നംഗ സംഘം വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചത്. ആക്രമണത്തിൽ അജയന്റെ വലത് കാല് ഒടിഞ്ഞു. കാടിനുള്ളിൽ ചാരായം വാറ്റി വിൽക്കുന്ന സംഘമാണ് മർദ്ദിച്ചതെന്നാണ് അജയൻ പൊലീസിൽ നൽകിയ പരാതി

പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത ശേഷം ആക്രമിച്ചവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ആദിവാസി അക്രമ നിരേധന നിയമംപ്രകാരം കേസെടുക്കേണ്ട വകുപ്പിൽ നടപടികൾ വൈകുന്നതിനെതിരെ ജില്ലാകളക്ടർക്കും എസ്പിക്കും പരാതി നൽകി.