വീട്ടുകാർ അവളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണകാരണവും മുഖത്തെ വിചിത്രമായ പാടുകൾ തിരിച്ചറിയാൻ നെലമംഗല പൊലീസിന് കഴിഞ്ഞില്ല.

ബെംഗളൂരു: ബെം​ഗളൂരുവിൽ ബന്ധുവിന്റെ വീട്ടിൽ വിരുന്നെത്തിയ 24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ആന്ധ്ര സ്വദേശിയായ ലക്ഷ്മിയെ ഞായറാഴ്ച കുളിമുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലക്ഷ്മിയുടെ മുഖത്ത് വിചിത്രമായ പാടുകളോടെയാണ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ തിരുമല സ്വദേശിയായ വ്യവസായിയായ വെങ്കിട്ടരമണയാണ് ലക്ഷ്മി. ബെം​ഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ എത്തിയത്. വീട്ടിലെത്തിയ ലക്ഷ്മി അൽപ്പസമയത്തിനകം പുറത്തിറങ്ങുമെന്ന് വീട്ടുകാരെ അറിയിച്ച് കുളിക്കാൻ പോയി. കുളിമുറിയിൽ നിന്ന് പുറത്തു വരാതെയായപ്പോൾ വെങ്കിട്ടരമണ കുളിമുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തെത്തിയപ്പോഴാണ് ലക്ഷ്മി അബോധാവസ്ഥയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. മുഖത്ത് ദുരൂഹമായ പാടുകളുമുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More... പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്

വീട്ടുകാർ അവളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണകാരണവും മുഖത്തെ വിചിത്രമായ പാടുകൾ തിരിച്ചറിയാൻ നെലമംഗല പൊലീസിന് കഴിഞ്ഞില്ല. ഫോറൻസിക് സംഘത്തെ വിളിച്ചുവരുത്തി അന്വേഷണം നടത്തുകയും വീട്ടിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നെലമംഗല മോർച്ചറിയിലേക്ക് അയച്ചെങ്കിലും മരണത്തിൻ്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മരണത്തിൽ ദുരൂ​ഹതയുണ്ടെന്ന് ഭർത്താവും കുടുംബവും ആരോപിച്ചു. 

Asianet news Live