ഹില്‍ സ്റ്റേഷനില്‍ പോകാമെന്ന് പറഞ്ഞാണ് കൊല്ലപ്പെട്ട നിക്കി യാദവിനെ പങ്കാളി സഹില്‍ ഗെഹ്‍ലോട്ട് വീടിന് പുറത്തേക്ക് കൊണ്ട് പോയത്. കാറില്‍ വച്ച് ഡാറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് നിക്കിയെ സഹില്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ദില്ലി: യുവതിയെ ലിവിംഗ് ടുഗെദര്‍ പങ്കാളി കൊലപ്പെടുത്തിയ വാര്‍ത്ത പുറത്ത് വന്നതിന്‍റെ ഞെട്ടലിലാണ് രാജ്യതലസ്ഥാനം. ഹരിയാനയിലെ ഝജ്ജർ സ്വദേശിനിയായ നിക്കി യാദവാണ് കൊല്ലപ്പെട്ടത്. ലിവിംഗ് ടുഗെദര്‍ പങ്കാളി സഹില്‍ ഗെഹ്‍ലോട്ട് ആണ് നിക്കിയെ ഡാറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇപ്പോള്‍ നിക്കി യാദവിന്‍റെ താമസിക്കുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നിക്കി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മാത്രം മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഹില്‍ സ്റ്റേഷനില്‍ പോകാമെന്ന് പറഞ്ഞാണ് കൊല്ലപ്പെട്ട നിക്കി യാദവിനെ പങ്കാളി സഹില്‍ ഗെഹ്‍ലോട്ട് വീടിന് പുറത്തേക്ക് കൊണ്ട് പോയത്. കാറില്‍ വച്ച് ഡാറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് നിക്കിയെ സഹില്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു യുവതിയുമായി സഹിലിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ അതേ ദിനം തന്നെയാണ് കൊല നടത്തിയത്. ഹരിയാനയിലെ ഝജ്ജർ സ്വദേശിനിയാണ് നിക്കി.

Scroll to load tweet…

ഫെബ്രുവരി ഒമ്പതിന് മറ്റൊരു സ്ത്രീയുമായി സഹിലിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും പിറ്റേ ദിവസം വിവാഹിതനാകുകയും ചെയ്യുകയാണെന്ന് നിക്കി അറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാൽ സഹിലിനെ കേസിൽ കുടുക്കുമെന്ന് നിക്കി പറഞ്ഞതായും ടൈംസ് നൗ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിക്കിയെ കാണാതായതായി പരാതികള്‍ ഒന്നും നേരത്തെ ലഭിച്ചിരുന്നില്ല.

വാലന്‍റൈസ് ദിനത്തില്‍ സൗത്ത് വെസ്റ്റ് ദില്ലിയില്‍ ഒരു ധാബയിലുള്ള ഫ്രിഡ്ജില്‍ നിന്ന് നിക്കിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയായ സഹിൽ ഗെഹ്ലോട്ടിനെ ചൊവ്വാഴ്ച രാവിലെ ദില്ലിയിലെ കെയർ വില്ലേജ് ക്രോസിംഗിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിക്കിയുടെ മൊബൈൽ ഫോൺ സഹിലിന്റെ പക്കൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സഹിലിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. 

10 മിനിറ്റ്, 3 ക്വാര്‍ട്ടര്‍ വാറ്റ് കുടിക്കാൻ സുഹൃത്തുക്കളുടെ വെല്ലുവിളി; ഏറ്റെടുത്തു, 45കാരന് ദാരുണാന്ത്യം