Asianet News MalayalamAsianet News Malayalam

അങ്കമാലിയില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

കുറുമശ്ശേരിയിലെ ജയപ്രകാശൻറെ വീട്ടിൽ വൈകിട്ട് ആറ് മണിയോടെ എത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്. തലയിൽനിന്നും ചോരവാർന്ന് തളംകെട്ടിയ നിലയിലായിരുന്നു കട്ടിലിൽ  മൃതദേഹം കിടന്നിരുന്നത്. 

goonda leader killed in angamali during clash after drinking
Author
Angamaly, First Published Aug 28, 2020, 10:37 PM IST

അങ്കമാലി കുറുമശ്ശേരിയിൽ  മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ആദ്യകാല ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു.  കുറുമശ്ശേരി മാകോലി വീട്ടിൽ ജയപ്രകാശൻ ആണ്  മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുറുമശേരി സ്വദേശികളായ വിജേഷ്, സൗമേഷ്, അനില്‍  എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുറുമശ്ശേരിയിലെ ജയപ്രകാശൻറെ വീട്ടിൽ വൈകിട്ട് ആറ് മണിയോടെ എത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്.

തലയിൽനിന്നും ചോരവാർന്ന് തളംകെട്ടിയ നിലയിലായിരുന്നു കട്ടിലിൽ  മൃതദേഹം കിടന്നിരുന്നത്. അവിവാഹിതനായ ഇയാൾ  ബന്ധുക്കളുമായി അധികം ബന്ധമില്ലാതെ  ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മരിച്ച ജയപ്രകാശനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മുംബൈയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കൊലപാതകക്കേസില്‍ മൂന്ന് വര്‍ഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios